ജോൺസൺസ് ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്

keralanews report that there presence of asbetos in johnsons baby powder which cause cancer

ന്യൂഡൽഹി:ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ സാന്നിധ്യമുണ്ടെന്ന വസ്തുത പ്രമുഖ നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വര്‍ഷങ്ങളോളം രഹസ്യമാക്കി വെച്ചതായി റോയിട്ടേഴ്‌സിന്റെ പഠന റിപ്പോര്‍ട്ട്.1971 മുതല്‍ 2000 വരെയുള്ള കമ്ബനിയുടെ രഹസ്യരേഖകളും പഠന റിപ്പോര്‍ട്ടുകളും പരിശോധന ഫലങ്ങളും തെളിവുകളും വിലയിരുത്തിയശേഷമാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.പൗഡറില്‍ ക്യാന്‍സറിന് കാരണമാവുന്ന ഘടകം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി സ്ത്രീകള്‍ കമ്ബനിക്കെതിരെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കമ്ബനിക്കെതിരെ കോടതി വിധിയും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.കമ്ബനിയുടെ ടാല്‍ക്ക്,ഫിനിഷ്ഡ് പൗഡറുകളില്‍ ആസ്ബസ്റ്റോസ് ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയെന്നുവെന്നും എന്നാല്‍ ഇതു രഹസ്യമാക്കിവെച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഏത് അളവില്‍ ശരീരത്തിലെത്തിയാലും മാരക പ്രത്യാഘാതമുണ്ടാക്കുന്ന രാസവസ്തുവാണ് ആസ്ബസ്റ്റോസ്.കമ്ബനി ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ഇതറിഞ്ഞിരുന്നെങ്കിലും പൊതുജനങ്ങളില്‍നിന്നും സര്‍ക്കാര്‍ നിയന്ത്രണ ഏജന്‍സികളില്‍നിന്നും ഇതു മറച്ചു വെയ്ക്കുകയായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. അതേസമയം കമ്ബനിയുടെ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലമുള്ള സുരക്ഷാ പ്രശ്‌നങ്ങളുമില്ലെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വക്താവ് പ്രതികരിച്ചു. നൂതനമായ പരിശോധനകള്‍ നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ബേബി പൗഡര്‍ വിപണിയിലെത്തുന്നത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കമ്ബനി വക്താക്കള്‍ അറിയിച്ചു.

ചിപ്പ് ഇല്ലാത്ത എടിഎം കാർഡുകൾ ജനുവരി ഒന്നുമുതൽ പ്രവർത്തിക്കില്ല

keralanews atm cards with out chip will not work from january 1st

ന്യൂഡൽഹി:ചിപ്പ് ഇല്ലാത്ത എടിഎം കാർഡുകൾ ജനുവരി ഒന്നുമുതൽ പ്രവർത്തിക്കില്ല.2018-ന് ശേഷം പഴയ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ സാദ്ധ്യമാകുകയില്ല. യൂറോ പേ മാസ്റ്റര്‍ കാര്‍ഡ് വീസ ചിപ്പുള്ള കാര്‍ഡുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.നിലവിലുള്ള മാഗ്നറ്റിക്ക് സ്‌ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി മാറ്റിക്കൊടുക്കാന്‍ വിവിധ ബാങ്കുകൾക്ക് റിസര്‍വ് ബാങ്ക് നിർദേശം നൽകി കഴിഞ്ഞു.എടിഎം കാര്‍ഡുകളുടെ സുരക്ഷാ വീഴ്ച പരിഹരിക്കാനാണ് കാര്‍ഡുകളില്‍ മാറ്റം വരുത്തുന്നത്.കാര്‍ഡ് ഹോള്‍ഡറുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന മൈക്രോ പ്രോസസര്‍ ചിപ്പ് അടങ്ങിയതാണ് പുതിയ കാര്‍ഡുകള്‍.2015 ഒക്ടോബര്‍ മുതല്‍ ചിപ്പുള്ള കാര്‍ഡുകളാണ് ബാങ്കുകള്‍ നല്‍കിവരുന്നത്. അതിനാല്‍ മൂന്ന് വര്‍ഷം വരെ പഴക്കമുള്ള കാര്‍ഡുകളാണ് പുതുക്കേണ്ടത്.ഡെബിറ്റ് കാര്‍ഡുകളില്‍ മാത്രമല്ല ക്രെഡിറ്റ് കാര്‍ഡുകളിലും ചിപ്പ് നിര്‍ബന്ധമാണ്. ഡിസംബര്‍ 31-നുള്ളില്‍ തന്നെ പുതിയ കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യേണ്ടതാണ്.

എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടൽ; കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം

keralanews dismissal of m panel workers severe crisis become severe in ksrtc

തിരുവനന്തപുരം:എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടലിനെ തുടർന്ന് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം.പിരിച്ചുവിടല്‍ നടപടിയെ തുടര്‍ന്ന് ആയിരത്തിലേറെ സര്‍വ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്.യാത്രക്കാരുടെ ദുരിതത്തിന് പുറമെ കെ എസ് ആര്‍ ടി സിയുടെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്.തിരുവനന്തപുരം മേഖലയില്‍ 622, എറണാകുളം കേന്ദ്രമായ മധ്യമേഖലയില്‍ 769, കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ മേഖലയില്‍ 372 എന്നിങ്ങനെയാണ് മുടങ്ങിയ ഷെഡ്യൂളുകള്‍.ജോലിയില്‍ തുടരുന്ന ജീവനക്കാരെ ഉപയോഗിച്ച്‌ പരമാവധി ബസുകള്‍ ഓടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അധികവേതനം നല്‍കിയിട്ടും താത്കാലിക കണ്ടക്ടര്‍മാരെ നിയോഗിച്ചിരുന്ന ഷെഡ്യൂളുകള്‍ ഏറ്റെടുക്കാന്‍ സ്ഥിരംജീവനക്കാര്‍  തയ്യാറാകാത്തതും പ്രതിസന്ധി രൂക്ഷമാക്കി.അതേസമയം പി എസ്‍ സി നിയമന ഉത്തരവ് നല്‍കിയ 4,051 ഉദ്യോഗാര്‍ത്ഥികളോട് നാളെ കെ എസ് ആര്‍ ടി സി ആസ്ഥാനത്തെത്താന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇവരെ നിയമിക്കണമെന്ന ഹൈക്കോടതി അന്ത്യശാസനത്തെ തുടര്‍ന്നാണ് നടപടി. 3,091 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഇരുപതാം തീയതി മുതൽ സെക്രെട്ടറിയേറ്റിലേക്ക് ലോങ്ങ് മാർച്ചിനൊരുങ്ങി കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട എം പാനൽ ജീവനക്കാർ

keralanews m panel employees dismissed from ksrtc plans long march to secretariate from 20th of this month

കോഴിക്കോട്:ഇരുപതാം തീയതി മുതൽ സെക്രെട്ടറിയേറ്റിലേക്ക് ലോങ്ങ് മാർച്ചിനൊരുങ്ങി കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട എം പാനൽ ജീവനക്കാർ.ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ലോങ് മാര്‍ച്ചില്‍ ജീവനക്കാരും അവരുടെ കുടുംബങ്ങളും പങ്കെടുക്കും.20 ആം  തീയതി തുടങ്ങി 25 ആം തീയതി സെക്രട്ടേറിയറ്റില്‍ അവസാനിക്കുന്ന തരത്തിലായിരിക്കും മാര്‍ച്ച്‌. ജനുവരി ആദ്യം അവധിക്ക് ശേഷം സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനമായി.എംപാനലുകാരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയനുകള്‍ വെള്ളിയാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തുന്നുണ്ട്. അതേസമയം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 3861 താല്‍കാലിക കണ്ടക്ടര്‍മാരെ പിരിച്ചിവിട്ടതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് മുടങ്ങിയിരിക്കുകയാണ്. ദീര്‍ഘദൂര സര്‍വീസുകളെ സാരമായി ബാധിച്ചില്ലെങ്കിലും, ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളെ കാര്യമായി ബാധിച്ചു. സ്ഥിരമായി സര്‍വീസ് മുടങ്ങിയാല്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് കെ.എസ്.ആര്‍.ടി.സി നീങ്ങും.പിരിച്ച്‌ വിടുന്നത്ര താല്‍ക്കാലിക ജീവനക്കാരെ പി.എസ്.സി വഴി നിയമിച്ച്‌ സ്ഥിരപ്പെടുത്തുമ്ബോള്‍ അത് വലിയ സാമ്ബത്തിക ബാധ്യതയ്ക്കും വഴിയൊരുക്കും. കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്കെന്ന് നീങ്ങുകയാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു. മലബാറില്‍ ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ മുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. പിഎസ്‌സി നിയമനം നടത്തിയാലും സാധാരണ നിലയിലാവാന്‍ ദിവസങ്ങള്‍ വേണ്ടിവരും. പിരിച്ചുവിടുന്ന എംപാനലുകാരെ ഒരുതരത്തിലും പുനരധിവസിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ടു ദിവസത്തിനുള്ളിൽ കെഎസ്ആർടിസിയിൽ കണ്ടക്റ്റർമാരെ നിയമിക്കണമെന്ന് ഹൈക്കോടതി

keralanews high court ordered to appoint conductors in ksrtc within two days

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ രണ്ടു ദിവസത്തിനകം കണ്ടക്ടര്‍മാരെ നിയോഗിക്കണമെന്ന് ഹൈക്കോടതി. അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നല്‍കാന്‍ എന്താണ് താമസമെന്നും പുതിയ ജീവനക്കാര്‍ക്ക് പരിശീലനത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.3,091 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരുക്കുന്നത്. 250 പേര്‍ക്ക് ഇന്നലെ തന്നെ നിയമന ഉത്തരവ് നല്‍കിയെന്ന് കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചു.എന്നാൽ പിരിച്ചുവിടപ്പെട്ട എം പാനൽ നൽകിയ ഹർജി പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.പിഎസ്‌സി ലിസ്റ്റിലുള്ളവരെ നിയമിക്കാൻ വൈകുന്നതിന്റെ പേരിൽ ഹൈക്കോടതി ഇന്നലെ കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ചിരുന്നു.അതേസമയം താല്‍ക്കാലിക ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിന് പിന്നാലെ 980 സര്‍വ്വീസുകള്‍ മുടങ്ങി. 10 മണി വരെയുള്ള കണക്കനുസരിച്ച്‌ തിരുവനന്തപുരം മേഖലയില്‍ 367, എറണാകുളം- 403, കോഴിക്കോട്- 210 എന്നിങ്ങനെയാണ് കണക്ക്. പ്രതിസന്ധി പരിഹരിക്കുമെന്ന് കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. സ്ഥിരം ജീവനക്കാരുടെ ജോലിസമയം കൂട്ടുമെന്നും അധികജോലിക്ക് അധികവേതനം നല്‍കുമെന്നും എംഡി അറിയിച്ചു.

ഹൈക്കോടതി വിധിയെ തുടർന്ന് ജില്ലയിൽ നിന്നും പിരിച്ചു വിട്ടത് 152 എം പാനൽ കണ്ടക്റ്റർമാരെ

keralanews 152 m panel conductors were dismissed from the district due to the high court order

കണ്ണൂർ:ഹൈക്കോടതി വിധിയെ തുടർന്ന് ജില്ലയിലെ മൂന്ന് ഡിപ്പോകളിൽ നിന്നായി പിരിച്ചു വിട്ടത് 152 എം പാനൽ കണ്ടക്റ്റർമാരെ.കണ്ണൂർ–56, തലശ്ശേരി–44, പയ്യന്നൂർ–52 എന്നിങ്ങനെയാണ് ഓരോ ഡിപ്പോയിൽ നിന്നും പിരിച്ചുവിട്ട താൽക്കാലിക കണ്ടക്ടർമാരുടെ എണ്ണം. കണ്ടക്റ്റർമാരുടെ കുറവ് ഉച്ചയ്ക്കു ശേഷമുള്ള സർവീസുകളെ ബാധിച്ചു. 3 ഡിപ്പോകളിൽ നിന്നായി 21 സർവീസുകളാണു ഇന്നലെ റദ്ദാക്കിയത്. ഇന്ന് ഇത് ഇരട്ടിയിലധികമാകുമെന്നു കെഎസ്ആർടിസി അധികൃതർ പറയുന്നു.സർവീസുകൾ പരമാവധി മുടങ്ങാതിരിക്കാൻ സ്ഥിരം ജീവനക്കാർ അവധിയെടുക്കുന്നതു നിയന്ത്രിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്.ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു പ്രതിദിനം 268 സർവീസുകളാണു നടത്തുന്നത്. ആവശ്യത്തിനു ബസുകൾ ഇല്ലാത്തതിനാൽ മിക്ക ദിവസങ്ങളിലും നാൽപതോളം സർവീസുകൾ റദ്ദാക്കുന്നുണ്ട്. ഇതിനു പുറമേ കണ്ടക്ടർമാരുടെ കുറവു മൂലം സർവീസുകൾ റദ്ദാക്കുന്നതോടെ  യാത്രാക്ലേശം രൂക്ഷമാകും. 112 സർവീസുകൾ ഉള്ള കണ്ണൂർ ഡിപ്പോയിൽ മുഴുവൻ ജീവനക്കാരും ജോലിക്കെത്തിയാലും 80 സർവീസുകളേ നടത്താനാകു. പയ്യന്നൂർ ഡിപ്പോയിൽ നിന്ന് 90 സർവീസുകളും തലശ്ശേരിയിൽ നിന്ന് 66 സർവീസുകളുമാണ് പ്രതിദിനം നടത്തുന്നത്. ഇതും വെട്ടിക്കുറയ്ക്കേണ്ടിവരും.

ട്രാൻസ്ജെന്ഡേഴ്സിന് ശബരിമല ദർശനത്തിന് അനുമതി

keralanews transgenders got permission to visit sabarimala

പത്തനംതിട്ട:ട്രാൻസ്ജെന്ഡേഴ്സിന് ശബരിമല ദർശനത്തിന് പോലീസ് അനുമതി നൽകി. വിഷയത്തിൽ തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാടു സ്വീകരിച്ചതിനെത്തുടര്‍ന്നാണ് നാലു ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു പൊലീസ് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിന് എത്തിയ ഇവരെ പൊലീസ് തടഞ്ഞിരുന്നു.അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരേയാണ് പൊലീസ് തടഞ്ഞത്.സ്ത്രീവേഷത്തില്‍ ശബരിമലയിലേക്കു പോവാനാവില്ലെന്നാണ് പൊലീസ് ആദ്യം അറിയിച്ചത്. തുടക്കത്തില്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചെങ്കിലും പിന്നീട് ട്രാന്‍ജെന്‍ഡറുകള്‍ വഴങ്ങി. എന്നാല്‍ സുരക്ഷ ഒരുക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി പൊലിസ് ഇവരെ തിരിച്ചയയ്ക്കുകയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു ദര്‍ശനത്തിനു സുരക്ഷ നല്‍കുന്ന കാര്യത്തില്‍ നിയമപരമായ വ്യക്തത ലഭിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോട്ടയം എസ്പി അറിയിച്ചിരുന്നു. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പൊലീസ് അനുമതി നല്‍കിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്നു ശബരിമലയില്‍ എത്തുമെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ അറിയിച്ചു.

കെഎസ്ആർടിസിക്ക് അന്ത്യശാസനവുമായി ഹൈക്കോടതി;വൈകുന്നേരത്തിനകം മുഴുവന്‍ താത്കാലികക്കാരെയും പിരിച്ച്‌ വിടണം

keralanews high court give last warning to ksrtc dismiss all temporary workers before evening

കൊച്ചി: ഇന്ന് വൈകുന്നേരത്തിനകം കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എം പാനല്‍ കണ്ടക്‌ടര്‍മാരെയും പിരിച്ച്‌ വിടണമെന്ന് കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം.ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അറിയാമെന്ന് പറഞ്ഞ കോടതി കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.ഇന്ന് വൈകുന്നേരത്തിനകം കോര്‍പറേഷനില്‍ ഒരൊറ്റ എം പാനല്‍ കണ്ടക്‌ടര്‍മാര്‍ പോലും ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിരീക്ഷിച്ചു.പരീക്ഷയെഴുതി ജയിച്ചവരോടുള്ള വെല്ലുവിളിയാണെന്ന് നിരീക്ഷിച്ച കോടതി താത്‌കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി സ്വീകരിക്കാനും തയ്യാറായില്ല.ജോലിയില്‍ നിന്ന് പിരിച്ച്‌ വിടുന്ന ഒരു കൂട്ടം കണ്ടക്‌ടമാരാണ് തങ്ങളെക്കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇക്കാര്യം പരിഗണിച്ച കോടതി രൂക്ഷമായ ഭാഷയിലാണ് കെ.എസ്.ആര്‍.ടി.സിയെ വിമര്‍ശിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ കെ.എസ്.ആര്‍.ടി.സി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇന്ന് വൈകുന്നേരത്തിനകം മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പുറത്താക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യം കോര്‍പറേഷന്‍ എം.ഡി ഉറപ്പ് വരുത്തണം. ഒരു താത്‌കാലിക ജീവനക്കാരന്‍ പോലും സര്‍വീസില്‍ തുടരുന്നില്ലെന്ന് കാട്ടി എം.ഡി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കോടതി ഉത്തരവ് പ്രകാരം കെ എസ് ആര്‍ ടി സി എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനമായി;പിരിച്ചുവിടുന്നത് 3,861 താല്‍ക്കാലിക ജീവനക്കാരെ

keralanews ksrtc has decided to dismiss m panal conductors as a court order and dissolve 3861 temporary workers

തിരുവനന്തപുരം:കോടതി ഉത്തരവ് പ്രകാരം കെ എസ് ആര്‍ ടി സി എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനമായി.ഇതനുസരിച്ച്  3,861 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് ജോലി നഷ്ടപ്പെടുക. ഇവർക്കുള്ള പിരിച്ചുവിടല്‍ അറിയിപ്പ് തയ്യാറായിട്ടുണ്ട്. അറിയിപ്പ് ഇന്ന് രാവിലെ മുതല്‍ ജീവനക്കാര്‍ക്ക് കൈമാറി തുടങ്ങും.പിരിച്ചുവിടുന്നതായുള്ള ഉത്തരവ് കൈപ്പറ്റിയ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് താല്ക്കാലിക ജീവനക്കാരുടെ തീരുമാനം.എം പാനൽ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിക്കൊപ്പം പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 പേരെ നിയമിക്കാനുള്ള നടപടിയും ഉടന്‍ ആരംഭിക്കും.ഇവർക്കുള്ള ശുപാര്‍ശയും ഇന്നുമുതല്‍ നല്‍കിത്തുടങ്ങും.പിരിച്ചുവിടലിനെതിരെ ഡിസംബര്‍ 19 ന് ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച്‌ നടത്താൻ താൽക്കാലിക ജീവനക്കാർ  തീരുമാനിച്ചിട്ടുണ്ട്.കെ എസ് ആര്‍ ടി സി എംഡി ടോമിന്‍ തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.അതിനിടെ എംപാനല്‍ ജീവനക്കാരുടെ നിയമനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ്;നടി ലീന മരിയ പോൾ മൊഴിനൽകാൻ ഇന്ന് ഹാജരായേക്കും

keralanews shooting at beauty parlour actress leena maria paul will appear before police to give statement

കൊച്ചി:കൊച്ചിയിൽ നടന്ന ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ മൊഴിനൽകുന്നതിനായി  നടി ലീന മരിയ പോൾ ഇന്ന് ഹാജരായേക്കും.അന്വേഷണ ഉദ്യോഗസ്ഥന്‍ തൃക്കാക്കര അസിസ്റ്റ് കമ്മീഷണര്‍ പി.പി ഷംസിന് മുന്നിലാണ് നടി ഹാജരാവുക. ജീവനു ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ലീന അറിയിച്ചിരുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് നേരത്തെ തീരുമാനിച്ചിരിരുന്നു. ഇതിന്റെ ഭാഗമായാണ് മൊഴി നല്‍കാന്‍ നേരിട്ട് ഹാജരാകാന്‍ ലീനയോട് പൊലീസ് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ഹൈദരാബാദിലായിരുന്ന അവര്‍ ഇന്ന് ഹാജരാകാമെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകന്‍ മുഖേന അറിയിച്ചിരുന്നു.മുബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരില്‍ 25 കോടി രൂപ ആവശ്യപ്പെട്ട് തനിക്ക് നാലുതവണ ഭീഷണി കോളുകള്‍ ലഭിച്ചിരുന്നതായി ഇന്നലെ നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഭീഷണിയെകുറിച്ച്‌ പൊലീസിനെ അറിയിച്ചിരുന്നതായും പരാതി നല്‍കിയിരുന്നില്ലെന്നും നടി പറഞ്ഞു.ഇന്ന് എ.സി.പിക്കു മുന്നില്‍ ഹാജരാകുമ്ബോള്‍ ഭീഷണി സംബന്ധിച്ച്‌ പരാതി നല്‍കുമെന്നും ജീവനു ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും നടി വ്യക്തമാക്കി.