ന്യൂഡൽഹി:പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ വിങ് കമാന്റർ അഭിനന്ദൻ വർധമനെ ഇന്ത്യക്ക് കൈമാറി.പാക്കിസ്ഥാന്‍ സൈന്യം വാഗാ അതിര്‍ത്തിയിലെത്തിച്ച അഭിനന്ദനെ പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറി. ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍മാരായരവി കപൂറും ആര്‍ ജി കെ കപൂറുമാണ്ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി അഭിനന്ദനെ ഏറ്റുവാങ്ങിയത്. റെഡ്ക്രോസിന്‍റെസാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്.അഭിനന്ദന്റെ മാതാപിതാക്കളും വാഗാ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്.വാഗയില്‍ നിന്ന് അമൃത്‌സറിലെത്തിക്കുന്ന അഭിനന്ദിനെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. അഭിനന്ദനെ വരവേല്‍ക്കാന്‍ നൂറുകണക്കിന് പേരാണ് അതിര്‍ത്തിയിലെത്തിയത്.വൈകുന്നേരം 05.30 ഓടെയാണ് അഭിനന്ദനെ പാകിസ്താന്‍ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയത്.ന്ത്യക്ക് കൈമാറുന്നതിന് മുമ്പ് അഭിനന്ദനെ വാഗാ അതിര്‍ത്തിയില്‍ വെച്ച് വൈദ്യ പരിശോധന നടത്തി. അഭിനന്ദനെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി വാഗാ അതിര്‍ത്തിയിലെ ഇന്നത്തെ ബീറ്റിങ് റിട്രീറ്റ് ചടങ്ങ് ബി.എസ്.എഫ് ഉപേക്ഷിച്ചിരുന്നു.
പാക് കസ്റ്റഡിയിലുള്ള ഇന്ത്യൻ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വർധമാനെ ഇന്ന് മോചിപ്പിക്കും; കൈമാറുക വാഗാ അതിർത്തി വഴി
ന്യൂഡൽഹി:വ്യോമാക്രമണം ചെറുക്കുന്നതിനിടെ മിഗ് 21 യുദ്ധവിമാനം തകർന്ന് പാകിസ്ഥാന്‍ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗ ബോര്‍ഡര്‍ വഴിയാണ് ഇന്ത്യയിലേക്ക് എത്തിക്കുക.റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിര്‍ത്തിയിലും എത്തിച്ച ശേഷം വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് സൂചന. മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കാന്‍ തീരുമാനിച്ചതായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പ്രഖ്യാപിച്ചത്.പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം ഇമ്രാന്‍ ഖാന്‍ നടത്തിയത്.ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യചുവടുവയ്പ്പ് എന്ന നിലയിലാണ് അഭിനന്ദനെ തിരിച്ചയക്കുന്നതെന്നും മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്‍ഖാന്‍ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു. അഭിനന്ദനെ വിട്ടയക്കുകയാണെന്ന പ്രഖ്യാപനം ആരവങ്ങളോടെയാണ് പാകിസ്ഥാന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ സ്വീകരിച്ചത്. വാഗ ബോര്‍ഡറില്‍ അഭിനന്ദനെ സൈനിക മേധാവികളും മറ്റ് പ്രമുഖരും മാതാപിതാക്കളും ചേര്‍ന്ന് സ്വീകരിക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും അഭിനന്ദനെ സ്വീകരിക്കാന്‍ എത്തും.
കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ നാളെ വിട്ടുനൽകുമെന്ന് പാക്കിസ്ഥാൻ
ന്യൂഡൽഹി:കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റ് അഭിനന്ദ് വര്‍ധമാനെ നാളെ വിട്ടുനൽകുമെന്ന് പാക്കിസ്ഥാൻ.പാകിസ്ഥാന്‍ പാര്‍ലമെന്‍റിലാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചെത്തിക്കാന്‍ ഇന്ത്യനേരത്തെ നീക്കം ശക്തമാക്കിയിരുന്നു. പ്രധാനമായും നയതന്ത്രതലത്തിലുള്ള ശ്രമമാണ് അഭിനന്ദനെ തിരികെയെത്തിക്കാന്‍ ഇന്ത്യ നടത്തിയത്.നേരത്തെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്ന കാര്യം പരിഗണിക്കുമെന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു.അഭിനന്ദന്‍ വര്‍ധമാന്‍റെ കാര്യത്തില്‍ യാതൊരു ഉപാധിക്കും തയാറല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിനന്ദന്‍ വര്‍ധമാനെ ജനീവ ഉടന്പടിയുടെ അടിസ്ഥാനത്തില്‍ വിട്ടയക്കണം. അഭിനന്ദനെ കസ്റ്റഡിയില്‍ വയ്ക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉടന്പടികളുടെ ലംഘനമാണെന്നും എത്രയും വേഗം അദ്ദേഹത്തെ വിട്ടയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായത്.
തലശ്ശേരി നഗരത്തിൽ പൈപ്പ് ബോംബ് സ്ഫോടനം; മൂന്നുപേർക്ക് പരിക്ക്
തലശ്ശേരി:തലശേരി നഗരത്തില്‍ ബോംബ് സ്ഫോടനം. നഗരത്തിലെ മുകുന്ദ മല്ലർ റോഡിൽ ബി.ജെ.പി മണ്ഡലം കമ്മറ്റി ഓഫീസിന് എതിർവശത്തെ ഗ്രൗണ്ടിലുണ്ടായ ഇന്ന് രാവിലെ 12മണിയോടെയാണ് ഉഗ്ര ശബ്ദത്തില്‍ സ്ഫോടനം ഉണ്ടായത്.പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥോടനത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.കൊല്ലം സ്വദേശി സക്കീര്‍ (36), പേരാമ്പ്ര കരികുളത്തില്‍ പ്രവീണ്‍ (33), വേളം പുളിയര്‍ കണ്ടി റഫീഖ് (34) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലശേരിയിലെ പൂജാ സ്റ്റോറിലേക്ക് പച്ചിലമരുന്നുകള്‍ ശേഖരിച്ച് കടകളിൽ വിൽപ്പന നടത്തുന്ന മൂവരും അരയാൽ മൊട്ട് ശേഖരിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന ചെറിയ കല്ലുകൾ മാറ്റി കൂട്ടിയിട്ട കല്ലുകൾക്ക് മീതെ ഇട്ടപ്പോഴാണ് വൻ ശബ്ദത്തോടെ സ്ഫോടനം നടന്നത്.സ്ഫോടനത്തില്‍ പ്രവീണിന്റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്. സക്കീറിന്റെ ഇരുകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. റഫീഖിന്റെ കേള്‍വി ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് പോലിസ് സ്ഥലത്ത് എത്തി. പരിക്കേറ്റവരെ എ.എൻ ഷംസീർ എംഎൽഎ, നഗരസഭ ചെയർമാൻ സി.കെ രമേശൻ, വൈസ് ചെയർപേഴ്സൺ നജിമഹാഷിം, നരസഭ പ്രതിപക്ഷ നേതാവ് സാജിത ടീച്ചർ തുടങ്ങിയവർ സന്ദർശിച്ചു. സ്ഫോടനത്തിനു പിന്നില്‍ ബിജെപിയാന്നെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ ആരോപിച്ചു.
പാക്കിസ്ഥാൻ കസ്റ്റഡിയിലുള്ള പൈലറ്റിന്റെ മോചനത്തിനായി നയതന്ത്ര നീക്കങ്ങൾ സജീവമാക്കി ഇന്ത്യ
ന്യൂഡൽഹി:പാക്കിസ്ഥാൻ കസ്റ്റഡിയിലുള്ള വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമന്റെ മോചനത്തിനായി നയതന്ത്ര നീക്കങ്ങൾ സജീവമാക്കി ഇന്ത്യ.ജനീവ കരാർ പാലിച്ച് യുദ്ധത്തടവുകാരനായ പൈലറ്റിനെ ഉടൻ വിട്ടുനല്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.1949 ലെ ജനീവ കരാര്‍ പ്രകാരം യുദ്ധത്തിലോ പട്ടാള നടപടികള്‍ക്കിടയിലോ കസ്റ്റഡിയിലാകുന്ന സൈനികര്‍ യുദ്ധ തടവുകാരനാണ്. റാങ്ക് അനുസരിച്ചുള്ള പരിഗണന നല്‍കി വേണം കസ്റ്റഡിയില്‍ വയ്ക്കാന്‍. കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരം, ഭക്ഷണം ചികിത്സാ സൗകര്യങ്ങള്‍ എന്നിവ നല്‍കണം. യാതൊരു തരത്തിലുളള പരിക്കും ഏല്‍പിക്കരുത്. പാക് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടു കിട്ടാന്‍ ഈ ജനീവ കരാറാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.നയതന്ത്രതലത്തില്‍ പൈലറ്റിന്‍റെ മോചനത്തിനായുള്ള ശ്രമം നടത്തുകയാണ് ഇന്ത്യയിപ്പോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രണ്ട് തവണ മൂന്ന് സേനാ മേധാവികളുമായി ചര്‍ച്ച നടത്തി. പാക്കിസ്ഥാന്‍റെ സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന നിര്‍ദേശമാണ് സൈന്യത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഇന്നലെ രാത്രി വൈകിയും പ്രധാനമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട ഉന്നതതല യോഗങ്ങള്‍ നടന്നു.നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദേശം. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ കരാര്‍ പാലിച്ച് വിട്ടയ്ക്കണമെന്നാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുന്നത്. വ്യോമസേനയുടെ പ്രത്യേക പരിശീലനം നേടിയ സുര്യ കിരണ്‍ അംഗമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. ഇന്നലെ രാവിലെയോടെ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ നിന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലാണ്. പിന്നീട് ഇദ്ദേഹത്തെ പ്രദേശവാസികളും പാക് സൈനികരും പിടികൂടി സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയാണ് ഉണ്ടായത്.
കസ്റ്റഡിയിലുള്ള പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ
ന്യൂഡൽഹി:കസ്റ്റഡിയിലുള്ള പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ.സൈനികന്റെ ഫോട്ടോയും വീഡിയോയും പുറത്തുവിട്ട പാക്കിസ്ഥാന്റെ നടപടിയെയും പാകിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ഷായെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചു.പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ കൈമാറി. കസ്റ്റഡിയിലെടുത്ത സൈനികന്റെ ചിത്രങ്ങളും വീഡിയോയും പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു.അതിർത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ വിമാനം വെടിവെച്ചിട്ട് പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്ന അവകാശവാദം ഉറപ്പിക്കാനായിരുന്നു ഇത്.ഇതിലൂടെ രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടെയും ജനീവ ഉടമ്പടിയുടെയും ലംഘനമാണ് പാകിസ്ഥാൻ നടത്തിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. എതിര്‍രാജ്യത്തിന്റെ കൈയില്‍പ്പെടുന്ന സൈനികന്റെ ദൃശ്യവും ചിത്രവും പരസ്യപ്പെടുത്തരുതെന്ന നിയമം പൈലറ്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട‌് പാകിസ്ഥാന്‍ ലംഘിച്ചു.ബാലാകോട്ടില്‍ ജയ‌്ഷെ കേന്ദ്രം ആക്രമിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ ഔദ്യോഗികമായി നല്‍കിയിട്ടില്ല. അതേസമയം പാകിസ്ഥാന്‍ ഈ സ്ഥലത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. സ്ഥലം സന്ദര്‍ശിക്കാനായി അന്താരാഷ‌്ട്ര മാധ്യമങ്ങളെ ക്ഷണിക്കുകയും ചെയ‌്തു.
ഇന്ത്യൻ പൈലറ്റ് തങ്ങളുടെ കസ്റ്റഡിയിലെന്ന് പാകിസ്ഥാൻ;സമാധാന ചർച്ചയ്ക്ക് ഇന്ത്യ തയ്യാറാകണമെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്:അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.രണ്ട് ഇന്ത്യൻ പൈലറ്റുമാർ പാക്കിസ്ഥന്റെ കസ്റ്റഡിയിലുണ്ടെന്നും ഇമ്രാൻഖാൻ അവകാശപ്പെട്ടു.തെറ്റിദ്ധാരണയാണ് പല സംഘര്‍ഷങ്ങള്‍ക്കും കാരണം.പുല്‍വാമ അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.പാകിസ്താന്‍ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് ഒരു വിമാനം നഷ്ടമായിട്ടുണ്ടെന്നും ഒരു പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ പിടിയിലുണ്ടെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ പൈലറ്റിന്റെ വീഡിയോ പാകിസ്താന്‍ പുറത്ത് വിട്ടിട്ടുണ്ട്.വൈമാനികനായ സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനന്ദന്‍ വര്‍ധമാനിനെ ആണ് കാണാതായിരിക്കുന്നത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.മിഗ് 21 ബൈസണ്‍ ജെറ്റ് കമാന്‍ഡര്‍ ആണ് അഭിനന്ദന്‍.പാകിസ്താന്‍ മേജര്‍ ജനറല്‍ നേരത്തെ അവകാശവാദം ഉന്നയിച്ചത് രണ്ട് പൈലറ്റുമാരെ തങ്ങള്‍ പിടികൂടിയിട്ടുണ്ട് എന്നാണ്.ഇന്ത്യന്‍ പൈലറ്റിന്റേത് എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും പാകിസ്താന്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇത് കാണാതായ ഇന്ത്യന്‍ പൈലറ്റ് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പാകിസ്താന്‍ യൂണിഫോമിലുളള ആളുകള്‍ ഇയാളെ ചോദ്യം ചെയ്യുന്നതാണ് വീഡിയോ. തന്റെ പേര് അഭിനന്ദന്‍ എന്നാണെന്നും തന്റെ നമ്ബര്‍ ഇത്രയാണെന്നും താന്‍ ഫ്‌ളൈയിംഗ് കമാന്‍ഡര്‍ ആണെന്നും വീഡിയോയില്‍ ഇദ്ദേഹം പറയുന്നുണ്ട്. തന്റെ മതം ഹിന്ദുമതം ആണെന്നും അദ്ദേഹം പറയുന്നുണ്ട്.ഈ വീഡിയോ വ്യാജമാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. യൂട്യൂബില്‍ ഇന്നലത്തെ തിയ്യതിയില്‍ ആണ് ഈ വീഡിയോ കിടക്കുന്നത്. ഇന്ത്യ ടുഡേ അടക്കമുളള മാധ്യമങ്ങള്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇന്ത്യയുടെ പൈലറ്റുമാരില്‍ ആരെയും കാണാതായിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണ് എന്നുമാണ് ആദ്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പിന്നീട് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പൈലറ്റിനെ കാണാനില്ല എന്ന കാര്യം സ്ഥിരീകരിച്ചത്.
വ്യോമാതിർത്തി ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്റെ ആക്രമണം;തിരിച്ചടി നൽകി ഇന്ത്യ
ശ്രീനഗര്‍: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം. രജൗരി സെക്ടറിലെ നൗഷേരയിലാണ് പാക്കിസ്ഥാന്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് ബോംബുകള്‍ വര്‍ഷിച്ചത്.ബുധനാഴ്ച രാവിലെ മൂന്ന് യുദ്ധവിമാനങ്ങളാണ് അതിര്‍ത്തി ലംഘിച്ചത്.പാക്കിസ്ഥാന്‍ അതിര്‍ത്തിലംഘിച്ചതോടെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇതോടെ വിമാനങ്ങള്‍ മടങ്ങിയെന്നും സൈന്യം അറിയിച്ചു.ഒരു വിമാനം നിയന്ത്രണ രേഖയ്ക്ക് അപ്പുറം തകര്‍ന്നു വീണതായും റിപ്പോര്‍ട്ടുണ്ട്.സംഭവത്തെ തുടര്‍ന്നു കാഷ്മീരില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. നാല് വിമാനത്താവളങ്ങള്‍ അടയ്ക്കാനും കേന്ദ്രം തീരുമാനിച്ചു. പത്താന്‍കോട്ട്, ജമ്മു, ശ്രീനഗര്‍, ലേ വിമാനത്താവളങ്ങളാണ് അടയ്ക്കുന്നത്.ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാക് ആക്രമണം.
അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു;സൈന്യം രണ്ട് ജെയ്‌ഷെ ഭീകരരെ വധിച്ചു
ന്യൂഡൽഹി:അതിർത്തിയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഷോപ്പിയാനിലെ മെമന്താറില്‍ പുലര്‍ച്ചെ നാലരയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ജെയ്‌ഷെ ഭീകരരെ വധിച്ചു.ഷോപ്പിയാനില്‍ മേമന്ദറിലെ ഒരു വീട്ടില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് ജമ്മു കശ്മീര്‍ പൊലീസും അര്‍ധസൈനിക വിഭാഗവും തിരച്ചില്‍ നടത്തിയത്. ഇതിനിടെ ഭീകരര്‍ വെടി വയ്‌ക്കുകയായിരുന്നു. സേന തിരിച്ചടിക്കുകയും ചെയ്‌തു. തീവ്രവാദി സംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നതായി സൈന്യം അറിയിച്ചു.പ്രദേശവാസികളെ മനുഷ്യ കവചമാക്കിയാണ് പാക് സൈന്യത്തിന്റെ ആക്രമണമെന്ന് ഇന്ത്യ ആരോപിക്കുന്നു. പ്രദേശത്തെ വീടുകളില്‍ നിന്നാണ് മോര്‍ട്ടാര്‍ ആക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടക്കുന്നത്. എന്നാല്‍ പ്രദേശവാസികളില്‍ നിന്ന് അകലെയുള്ള പാക് പോസ്റ്റുകളാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും സൈനിക വക്താവ് പറഞ്ഞു.ഇന്ത്യന്‍ കര-വ്യോമ സേനാ വിഭാഗങ്ങള്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.രജൌരി ജില്ലയിലെ നൌഷേര മേഖല, ജമ്മു ജില്ലയിലെ അങ്കനൂര്‍ മേഖല, പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗട്ടി എന്നിവിടങ്ങളിൽ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലഖിച്ചു.ശക്തമായ വെടിവെപ്പ് ഈ മേഖലകളിലെ നിയന്ത്രണ രേഖയിലുണ്ടായതായാണ് റിപ്പോർട്ട്.ചെറിയ പീരങ്കികള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തതായാണ് വിവരം. ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി ബി.എസ് ധനുവ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചത്.
ശക്തമായ തിരിച്ചടി നൽകി ഇന്ത്യ;പാക്കിസ്ഥാനിലെ ഭീകരത്താവളങ്ങളിൽ വ്യോമസേനയുടെ ബോംബാക്രമണം
ന്യൂഡൽഹി: പുല്‍വാമയില്‍ 40 ലേറെ സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശക്തമായി തിരിച്ചടി നൽകി ഇന്ത്യ.അതിര്‍ത്തിക്ക് അപ്പുറത്തെ നിരവധി ഭീകര ക്യാംപുകള്‍ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നു.12 മിറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.വ്യോമസേനയെ ഉദ്ധരിച്ച് എഎന്‍ഐ ആണ് വിവരം പുറത്തുവിട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അക്രമണം. 1000 കിലോയിലേറെ ബോംബുകള്‍ വര്‍ഷിച്ചതായാണ് സൂചന.ജയിഷെ മുഹമ്മദ് തീവ്രവാദികളുടെ പ്രഭാഷണം നടക്കുന്ന ബലാപൂരിനെയാണ് മിറാഷ് വിമാനങ്ങള്‍ പ്രധാനമായും ആക്രമിച്ചത്. ലേസര്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള ബോംബ് വര്‍ഷത്തില്‍ മുന്നൂറോളം ഭീകരരെ വധിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഇതാദ്യമായാണ് പാക്കിസ്ഥാനിൽ കടന്നുകയറി ഇന്ത്യൻ വ്യോമസേനാ ആക്രമണം നടത്തുന്നത്.നേരത്തെ കാർഗിൽ യുദ്ധത്തിലും മറ്റും പാക് അധീന കാശ്മീരിൽ വ്യോമസേനാ ആക്രമണം നടത്തിയിരുന്നെങ്കിലും പാക്കിസ്ഥാനിൽ കടന്നിരുന്നില്ല. പാക്കിസ്ഥാനിലെ ഭീകരതവളത്തിൽ ബോംബ് മിറാഷ് യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി.യുദ്ധവിമാനങ്ങൾക്ക് സഹായമായി ഡ്രോണുകളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തതായി സൈന്യം പറഞ്ഞു.മുസഫറാബാദ് മേഖലയില്‍ ആക്രമണം നടന്നതായി പാക് സൈന്യവും സ്ഥിരീകരിക്കുന്നു. പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ നാശനഷ്ടങ്ങളോ മരണമോ ഇല്ലെന്നാണ് പാകിസ്ഥാന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ജയ്ഷെ ക്യാംപിലെ തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്ന് തന്നെ വ്യക്തമാക്കുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.