പി.സി.ജോര്‍ജ് എന്‍ഡിഎയിലേക്കെന്ന് സൂചന; കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി

keralanews pc george may join in nda and meet with nda leaders

ന്യൂഡല്‍ഹി: പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയിലേക്കെന്ന് സൂചന.കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി.എന്‍ഡിഎ പ്രവേശനം സംബന്ധിച്ച്‌ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ജോര്‍ജ് അറിയിച്ചു. കൂടാതെ ജനപക്ഷം സംസ്ഥാനനേതൃയോഗത്തില്‍ ഇതുസംബന്ധിച്ച്‌ ധാരണയായെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.എൽ.ഡി.എഫിലേക്കും യു.ഡി.എഫിലേക്കും ചേക്കേറാൻ സാധിക്കാതെ വന്നതോടെയാണ് എൻ.ഡി.എയിലേക്ക് പോകാനുള്ള നീക്കം ജനപക്ഷം വീണ്ടും നടത്തുന്നത്. തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ജനപക്ഷം തീരുമാനിച്ചതോടെ യു.ഡി.എഫ് ആദ്യം ചില പ്രതീക്ഷകൾ നൽകി. ഇതോടെയാണ് 20 മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പിൻവലിക്കാൻ പി.സി ജോർജും ജനപക്ഷവും തീരുമാനിച്ചത്. യു.ഡി.എഫ് കൈവിട്ടതോടെ പത്തനംതിട്ട അടക്കം മൂന്ന് മണ്ഡലങ്ങളിൽ വീണ്ടും പി.സി ജോർജിന്‍റെ അടക്കം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. എന്നാൽ കെ.സുരേന്ദ്രൻ സ്ഥാനാർഥിയായി വന്നതോടെയാണ് വിശ്വാസ സംരക്ഷണത്തിന്‍റെ പേര് പറഞ്ഞു എന്‍.ഡി.എക്കൊപ്പം നില്‍ക്കാന്‍ നീക്കം നടത്തുന്നത്.പി.സി.ജോര്‍ജിനെ ഒപ്പം കൂട്ടിയാല്‍ പത്തനംതിട്ടയില്‍ പ്രബല വിഭാഗമായ ക്രിസ്ത്യന്‍ സമുദായത്തിന്റെ വോട്ട് ഉറപ്പിക്കാനാകുമെന്നാണ് ബിജെപി നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ?തീരുമാനം ഇന്നുണ്ടായേക്കും

keralanews will rahul gandhi compete in wayanad final decision will be announced today

ന്യൂഡൽഹി:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന.കേരളത്തിലോ കര്‍ണ്ണാടകത്തിലോ രാഹുല്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഇന്ന് തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ദക്ഷിണേന്ത്യയില്‍നിന്നും മത്സരിക്കുകയാണെങ്കില്‍ രാഹുല്‍ കര്‍ണ്ണാടകയിലെ ഏതെങ്കിലും സീറ്റ് തെരഞ്ഞെടുക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് കര്‍ണ്ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു പറഞ്ഞിരുന്നു. ലോക്‌സഭാ സീറ്റില്‍ ദക്ഷിണേന്ത്യയിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷ. ഇതേത്തുടര്‍ന്നാണ് ഉത്തരേന്ത്യയിലെ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍നിന്നുകൂടി രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

കോട്ടയം ജില്ലയിൽ നാലുപേർക്ക് സൂര്യാഘാതമേറ്റു

keralanews sunstroke to four in kottayam district

കോട്ടയം: ജില്ലയിൽ ഇന്ന് നാലുപേർക്ക് സൂര്യാഘാതമേറ്റു.ഉദയനാപുരം, ഏറ്റുമാനൂര്‍,പട്ടിത്താനം എന്നിവിടങ്ങളിലാണ് സൂര്യാഘാതമുണ്ടായത്.നിർമാണ തൊഴിലാളികളായ പട്ടിത്താനം സ്വദേശി തങ്കപ്പന്‍,കുറുമുള്ളൂര്‍ സ്വദേശി സജി,ശുചികരണ തൊഴിലാളിയായ ശേഖരൻ  എന്നിവർക്കാണ് പൊള്ളലേറ്റത്.ഇവരുടെ കൈക്കാണ് പൊള്ളലേറ്റത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകന്‍ അരുണിനും പൊള്ളലേറ്റു.

കൊല്ലം ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി;മുഖ്യപ്രതി മുഹമ്മദ് റോഷനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

keralanews the girl kidanapped from kollam ochira and main accused in the case roshan were found

മുംബൈ:കൊല്ലം ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ജസ്ഥാന്‍ സ്വദേശിയായ പതിമൂന്നുകാരി പെണ്‍കുട്ടിയെ കണ്ടെത്തി.കേസിലെ മുഖ്യപ്രതി മുഹമ്മദ് റോഷനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.മുംബൈയിലെ പന്‍വേലിലെ ചേരിയില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്.പ്രദേശത്തെ മലയാളികളുടെ സഹായത്തോടെയാണ് പോലീസ് ഇവരെ കണ്ടെത്തിയത്.ഇവരെ ഇന്നുതന്നെ കേരളത്തിലെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.കൊല്ലം ഓച്ചിറയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് മാതാപിതാക്കളെ മര്‍ദിച്ച്‌ അവശരാക്കിയ ശേഷം റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്.പ്രതി റോഷന്‍ കൊച്ചിയില്‍ നിന്ന് ബംഗലൂരുവിലേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്തതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു.ഇതോടെ റോഷനും പെൺകുട്ടിയും ബംഗളൂരുവിലേക്ക് കടന്നതായി പോലീസ് ഉറപ്പിച്ചു.തുടർന്ന് പോലീസ് അന്വേഷണം ബംഗലൂരുവിലേക്കും, അവിടെ നിന്നും രാജസ്ഥാനിലേക്കും വ്യാപിച്ചിരുന്നു.സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്നു പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയ പൊലീസ് റോഷനു വേണ്ടി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സംഭവത്തിൽ സര്‍ക്കാരിനും പൊലീസിനുമെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. പെൺകുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുകൃഷ്ണ പെണ്‍കുട്ടിയുടെ വീട്ടുപടിക്കല്‍ നിരാഹാര സമരവും നടത്തി.ബിജെപിയും പൊലീസിനെതിരെ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചു.

സംസ്ഥാനത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തിൽ അഞ്ച് മരണം

keralanews five persons died in accident in two places in the state

വയനാട്:സംസ്ഥാനത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തിൽ അഞ്ച് മരണം.വയനാട് വൈത്തിരിയിലും ഇടുക്കി കട്ടപ്പനയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്.വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ കോഴിക്കോട്-മൈസൂരു ദേശീയപാതയില്‍ പഴയ വൈത്തിരിക്കും തളിപ്പുഴയ്ക്കും ഇടയിലായിരുന്നു അപകടം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. സംഭവസ്ഥലത്തു തന്നെ രണ്ടു പേര്‍ മരിച്ചു.കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.ഇടുക്കി കട്ടപ്പനയ്ക്കടുത്ത് വെള്ളയകുടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. രാജന്‍,ഏലിയാമ്മ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയനാട്ടിൽ മത്സരിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി

keralanews did not take decision about competing in wayanad said rahul gandhi

ന്യൂഡൽഹി:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളോടാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. നാല് മണിയോടെ നടക്കുന്ന ഈ വാര്‍ത്തസമ്മേളനത്തില്‍ രാഹുല്‍ വയനാട് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം വരാനിടയുണ്ട്.അതേസമയം രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഹൈകമാന്‍ഡില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു

keralanews goonda gang killed youth in thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഞെട്ടിച്ച്‌ വീണ്ടും കൊലപാതകം. തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്ലില്‍ അനി എന്ന എസ്.പി അനിലിനെ ആണ് വെട്ടി കൊലപ്പെടുത്തിയത്.ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന അനിലിനെ പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നിരവധി കേസുകളില്‍ പ്രതിയായ ജീവന്‍ ആണ് അനിയെ ആക്രമിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപകയാണ്‌ ആക്രമണത്തിന്‌ കാരണമെന്ന്‌ കരുതുന്നു. ഒന്നരവര്‍ഷം മുൻപ് അനില്‍ ജീവന്റെ വീട്ടില്‍ കയറി ആക്രമിച്ചിട്ടുള്ളതായി പറയുന്നു. ഇതിന്റെ പകയാണ്‌ആക്രമണത്തിന്‌ പിന്നിലെന്ന്‌ സംശയിക്കുന്നു.

രാഹുൽ ഗാന്ധി വയനാട്ടിൽ;അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

keralanews rahul gandhi compete in wayanad final decision will announce today

വയനാട്:വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കോൺഗ്രസ് അധ്യക്ഷൻ വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച്‌ തീരുമാനം ഇന്നുണ്ടായേക്കും.വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം സജീവ പരിഗണനയിലുണ്ടെന്ന് കേന്ദ്രനേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സംസ്ഥാന നേതാക്കള്‍.രാഹുല്‍ ഗാന്ധി അനുകൂല നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു.രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം കേരളത്തിലെ യുഡിഎഫിന് വലിയ വിജയപ്രതീക്ഷയാണ് നല്‍കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.വയനാട്ടിൽ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുകൂല നിലപാട് അറിയിച്ചു എന്ന് സംസ്ഥാന നേതാക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്. അമേഠി കോൺഗ്രസ് കമ്മിറ്റിയും നീക്കത്തെ സ്വാഗതം ചെയ്ത് പ്രസ്താവന ഇറക്കിയിരുന്നു.എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്ന് രാഹുൽ മത്സരിക്കണം എന്ന നിർദേശം ചർച്ചയിൽ ഉണ്ടെന്നത് ശരിവച്ചു. കോൺഗ്രസിന്റെ ഉറച്ച മണ്ഡലം എന്ന നിലയിൽ വയനാട് സജീവ പരിഗണനയിൽ ഉണ്ടെന്നും കുട്ടിച്ചേർത്തു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്;കെപിസിസിയുടെ ആവശ്യം അംഗീകരിച്ചതായി മുല്ലപ്പള്ളി

keralanews rahul gandhi may compete in wayanad

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും. രാഹുലിന് വേണ്ടി പിന്മാറാന്‍ തയ്യാറെന്ന് സിദ്ധിഖ് അറിയിച്ചു. രാഹുലിന്റെ പ്രചാരണ ചുമതല ഏറ്റെടുക്കുമെന്നും സിദ്ധിഖ് അറിയിച്ചു.വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് കെപിസിസി ആവശ്യപ്പെട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യം രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. നിലവില്‍ വയനാട്ടില്‍ മത്സരിക്കാനിരിക്കുന്ന ടി. സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും രാഹുലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ടി.സിദ്ദിഖിനെ ധരിപ്പിച്ചിട്ടുണ്ടെന്നും സിദ്ദിഖിനും ഇതുതന്നെയാണ് ആഗ്രഹമെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ അതിന്റെ നേട്ടം ദക്ഷിണേന്ത്യ മുഴുവന്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലൊരു മണ്ഡലത്തില്‍ മത്സരിക്കണമെന്നായിരുന്നു ആവശ്യമുയര്‍ന്നിരുന്നത്.

സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു;26 വരെ ജാഗ്രതാ നിർദേശം

keralanews heat increasing in the state and alert till 26th

തിരുവനന്തപുരം: സംസ്ഥാനത്ത് 26 വരെ കടുത്ത ചൂട് കൂടുതല്‍ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 24 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ താപനിലയില്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രിസെല്‍ഷ്യസ് വരെ വര്‍ധനയുണ്ടാകും.25, 26 തീയതികളില്‍ കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂര്‍ ജില്ലകളില്‍ മൂന്നു മുതല്‍ നാല് ഡിഗ്രിസെല്‍ഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്,കണ്ണൂര്‍,കോഴിക്കോട് ജില്ലകളില്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രിസെല്‍ഷ്യസ് വരെയും ശരാശരി താപനിലയില്‍ വർദ്ധനവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.