കാസർകോഡ്:കാസർകോഡ് അതിർത്തിയിൽ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുല്‍ സലീമാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ രണ്ടുദിവസം മുൻപ് അബ്ദുൽ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകാണാതെ പോവുകയായിരുന്നു. അതിര്‍ത്തിയില്‍ കര്‍ണാടക അധികൃതര്‍ യാത്ര തടഞ്ഞതോടെ ആശുപത്രിയിലെത്താനായില്ല. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ ചികില്‍സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി.അടിയന്തരാവശ്യത്തിനുള്ള ചികില്‍സയ്ക്കായി കേരളത്തില്‍ അതിര്‍ത്തി കടന്ന് മംഗളുരുവിലേക്ക് പോയ മൂന്നുപേരില്‍ രണ്ടുരോഗികള്‍ക്കും ഇന്നലെ കര്‍ണാടക ചികില്‍സ നിഷേധിച്ചിരുന്നു. കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും മെഡിക്കല്‍ സംഘത്തിന്റെ അനുമതിയോടെ മംഗളൂരുവിലേക്ക് പോയ കാസര്‍ഗോഡ് സ്വദേശി തസ്‌ലീമയ്ക്കും പയ്യന്നൂര്‍ മാട്ടൂലില്‍നിന്ന് പോയ റിഷാനയ്ക്കുമാണ് കര്‍ണാടക ചികില്‍സ നല്‍കാന്‍ വിസമ്മതിച്ചത്.
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 9 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരികരിച്ചു. കണ്ണൂര്‍ 4, ആലപ്പുഴ 2, പത്തനംതിട്ട 1, തൃശൂര്‍ 1, കാസര്‍കോട് 1 എന്നിങ്ങനെയാണ് കണക്കുള്‍. രോഗം സ്ഥിരികരിച്ച നാല് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരില്‍ 15 പേര്‍ക്ക് രോഗം സ്ഥിരികരിച്ചു.ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായി.രോഗം ബാധിച്ച് ചികിത്സയിലുള്ളത് 259 പേരാണ്. 140470 പേരാണ് നീരീക്ഷണത്തിലുള്ളത്.169 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.1,40,474 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,39,725 പേര്‍ വീടുകളിലും 749 പേര്‍ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.11,986 സ്രവ പരിശോധന ഫലത്തില്‍ 10,906 സാമ്പിളുകൾ നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.20000 ടെസ്റ്റ് കിറ്റുകള്‍ അടുത്ത ദിവസം ഐസിഎംആര്‍ വഴി എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ആശുപത്രികളില്‍ രക്തം കുറവാണ്.ഈ സാഹചര്യത്തില്‍ രക്തദാനത്തിന് സന്നദ്ധരായവര്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി ആവശ്യപെട്ടു.മൊബൈല്‍ യൂണിറ്റ് വഴി രക്തം സ്വീകരിക്കാന്‍ അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.മംഗളൂരുവിലെ ചികിത്സാ നിഷേധം കര്‍ണാടക സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് പോലീസ് പൊതുവേ നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്.ഔചിത്യ പൂര്‍ണമായ ഇടപെടല്‍ പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ കൊവിഡ് നിയന്ത്രണവിധേയം;ലോക്ക് ഡൗണ്‍ ഇളവ് കേന്ദ്രത്തിന്റെ നിലപാടറിഞ്ഞ ശേഷം തീരുമാനിക്കുമെന്നും മന്ത്രിസഭായോഗം
ലോക്ക് ഡൗൺ പിൻവലിക്കേണ്ടത് മൂന്ന് ഘട്ടമായി; വിദഗ്ധ സമിതി നിർദേശം മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും
തിരുവനന്തപുരം:ലോക്ക് ഡൌൺ പിൻവലിക്കുന്നതിനുള്ള വിശദമായ മാർഗരേഖ തയ്യാറാക്കി കർമ്മസമിതി.ഏപ്രിൽ 15 മുതൽ മൂന്നു ഘട്ടമായി ലോക്ക് ഡൌൺ പിൻവലിക്കണമെന്നാണ് സമിതി നിർദേശിച്ചിരിക്കുന്നത്.14 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളാണു നിർദേശങ്ങളിലുള്ളത്. ഓരോ ദിവസത്തെയും കേസുകളും വ്യാപന രീതികളും അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങൾ തീരുമാനിക്കുന്നത്.വിദഗ്ധ സമിതി നിർദേശം മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും.
ഒന്നാം ഘട്ടം:
മാനദണ്ഡങ്ങൾ:
- ഏപ്രിൽ 7 മുതൽ 13 വരെയുള്ള വിലയിരുത്തൽ കാലത്ത് പുതിയ ഒരു രോഗിയിൽ കൂടുതൽ ഉണ്ടാകരുത്.
- ഇക്കാലത്ത് ജില്ലയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിന്റെ പത്തുശതമാനത്തിൽ കൂടുതൽ പുതുതായി നിരീക്ഷണത്തിലാകരുത്.
- ജില്ലയിൽ ഒരിടത്തും കോവിഡ് ഹോട്സ്പോട്ടുകൾ ഉണ്ടാകാനും പാടില്ല.
നിയന്ത്രണങ്ങൾ:
- ഒരാൾക്കു മാത്രമേ ഒരു വീട്ടിൽനിന്ന് പുറത്തിറങ്ങാന്‍ അനുവാദം നൽകൂ.
- പുറത്തിറങ്ങുന്നവർ നിർബന്ധമായി മുഖാവരണം ധരിക്കണം.മൂന്ന് മണിക്കൂർ മാത്രമായിരിക്കും പുറത്തുപോകാൻ അനുവദിക്കുന്ന സമയം.
- 65 വയസ്സിനു മേൽ പ്രായമുള്ളവരും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പുറത്തിറങ്ങരുത്.
- പുറത്ത് ഇറങ്ങുന്നവർ ആധാറോ, തിരിച്ചറിയൽ കാർഡോ കൈവശം വെയ്ക്കണം. യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണം.
- വാഹനങ്ങൾ ഒറ്റ, ഇരട്ട നമ്പറുകൾ പ്രകാരം നിയന്ത്രിക്കും.ഞായറാഴ്ചകളിൽ കർശനമായ വാഹന നിയന്ത്രണം ഉണ്ടാകും.
- 5 പേരിൽ കൂടുതൽ ഒരാവശ്യത്തിന് ഒത്തുചേരരുത്. മതപരമായ ചടങ്ങുകൾക്കും കൂട്ടം കൂടരുത്.
- ബാങ്കുകൾക്കു സാധാരണ പ്രവൃത്തി സമയം.തുറക്കുന്ന സ്ഥാപനങ്ങളിൽ സാനിറ്റൈസേഷൻ സംവിധാനം ഉറപ്പാക്കണം.
രണ്ടാംഘട്ടം:
മാനദണ്ഡങ്ങൾ:
- രണ്ടാഴ്ചയ്ക്കിടെ പുതിയ കോവിഡ് രോഗികൾ ഉണ്ടാവരുത്.
- തൊട്ടുമുൻപുള്ള വിലയിരുത്തൽ കാലത്തിനുശേഷം വീട്ടിൽ നിരീക്ഷണത്തിലുള്ളവർ അഞ്ചുശതമാനത്തിൽ കൂടരുത്.
- ജില്ലകളിൽ കോവിഡ് ഹോട്സ്പോട്ടുകൾ ഉണ്ടാകരുത്.
നിയന്ത്രണങ്ങൾ:
- ജില്ലകളെ ബന്ധിപ്പിക്കുന്ന ബസ്സുകൾ അനുവദിക്കാം.എന്നാൽ ബസ്സിൽ മൊത്തം ശേഷിയുടെ മൂന്നിൽ രണ്ടുഭാഗം ആളുകളെ മാത്രമേ അനുവദിക്കാവൂ.
- ആഭ്യന്തര വിമാനസർവീസുകൾ അനുവദിക്കും.സീറ്റെണ്ണത്തിന്റെ പകുതി യാത്രക്കാരെ പാടുള്ളൂ.
- വിദേശ വിമാന സർവീസുകൾ പാടില്ല.വിദേശത്തുനിന്നും എത്തുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കണം.
- സ്കൂളുകൾ,കോളേജുകൾ,സർവ്വകലാശാലകൾ എന്നിവ പരീക്ഷകൾക്ക് മാത്രം തുറക്കാം. ഐ.ടി കമ്പനികൾ ഭാഗികമായി തുറക്കാം.
- മാളുകളും സ്റ്റോറുകളും നിയന്ത്രണങ്ങളോടെ തുറക്കാം.
- ഹോസ്റ്റലുകളും മറ്റ് താമസസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളോടെ തുറക്കാം.
- ബെവ്കോയ്ക്ക് ഓൺലൈൻ വഴി മദ്യവിൽപ്പന നടത്താം.
- വിവാഹം,മരണാനന്തര ചടങ്ങുകൾ,പ്രാർത്ഥന എന്നിവയ്ക്ക് നിയന്ത്രണം തുടരണം.
മൂന്നാം ഘട്ടം:
- വിലയിരുത്തലിന് മുൻപുള്ള രണ്ടാഴ്ച പുതിയ കോവിഡ് കേസുകൾ ഉണ്ടാകരുത്.
- തൊട്ടുമുൻപുള്ള വിലയിരുത്തലിന് ശേഷം വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചുശതമാനത്തിൽ കൂടരുത്.
- ജില്ലകളിൽ ഒരിടത്തും കോവിഡ് ഹോട്സ്പോട്ട് ഉണ്ടാകരുത്.
കോവിഡ് 19;കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില അതീവ ഗുരുതരം
കണ്ണൂർ:കണ്ണൂര്‍: കൊറോണ ബാധിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരം. മാഹി സ്വദേശിയായ 71കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഇയാളെ പരിയാരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നുപേരില്‍ ഒരാളാണ് മാഹി ചെറുകല്ലായി സ്വദേശിയായ 71കാരന്‍. പാട്യം മുതിയങ്ങ, ചിറ്റാരിപ്പറമ്പ് സ്വദേശികളാണ് പുതിയതായി രോഗബാധ കണ്ടെത്തിയ മറ്റ് രണ്ടുപേര്‍.മാഹി സ്വദേശിയായ 71കാരന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ആളുകളും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മാര്‍ച്ച് 15 മുതല്‍ ഇയാള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കുകയും വിവിധ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.പുതുതായി രോഗം സ്ഥിരീകരിച്ച പാട്യം സ്വദേശിയായ 31കാരനും ചിറ്റാരിപ്പറമ്പ് സ്വദേശിയായ 42കാരനും മാര്‍ച്ച് 21, 22 തീയതികളില്‍ ദുബായില്‍നിന്നും നാട്ടിലെത്തിയവരാണ്. അതേസമയം, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പരിയാരത്ത് ചികിത്സയിലുളള ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്റെ ആരോഗ്യ നിലയും അതീവ ഗുരുതരമായി തുടരുകയാണ്. ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 56 ആയി. ഇതില്‍ ഇരുപത് പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇതില്‍ നാലു കേസുകള്‍ കാസര്‍കോടും മൂന്നെണ്ണം കണ്ണൂരിലുമാണ്.കൊല്ലത്തും മലപ്പുറത്തും ഓരോ കേസുകളും സ്ഥിരീകരിച്ചു.ഇന്ന് സ്ഥിരീകരിച്ച കേസുകളിൽ നാലു പേര്‍ വിദേശത്തു നിന്ന് വന്നവരും രണ്ടു പേര്‍ നിസാമുദ്ദീനില്‍ നിന്നു വന്നവരുമാണ്. സമ്പര്‍ക്കം മൂലം മൂന്നു പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് 12 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 260 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 146,686 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 133 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക്ക് ഡൌണ്‍ സംബന്ധിച്ച വിദ്ഗധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിന് ആശ്വാസത്തിന്‍റെ ദിവസങ്ങളാണ്. രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുതിപ്പില്ല. സാമൂഹിക വ്യാപനമില്ലെന്ന് ഉറപ്പു പറയുമ്ബോഴും ലോക്ക് ഡൗണിന് ശേഷം എന്താകും എന്നതാണ് നിര്‍ണായകം. ലോക്ക് ഡൗണ്‍ കേരളത്തില്‍ ഘട്ടം ഘട്ടമായി മാത്രം പിന്‍വലിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട്. കേരളത്തിലെ ഏഴ് സംസ്ഥാനങ്ങള്‍ ഇപ്പോഴും രാജ്യത്തെ കൊവിഡ് കേസുകളില്‍ ഹോട്ട്സ്പോട്ടുകളാണ്.
രാജ്യത്ത് ഏപ്രിൽ 14 ന് ശേഷവും ലോക്ക് ഡൌൺ നീട്ടിയേക്കുമെന്ന് സൂചന
ന്യൂഡൽഹി:കേന്ദ്രസർക്കാർ ഏപ്രിൽ 14 ന് ശേഷവും ലോക്ക് ഡൌൺ നീട്ടിയേക്കുമെന്ന് സൂചന.നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ലോക് ഡൗണ്‍ നീട്ടണമെന്ന് പല സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം വിദഗ്ധരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎംഎ പോലുള്ള സംഘടനകളും ലോക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് ലോക് ഡൗണ്‍ നീട്ടുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.വളരെ നീണ്ട യാത്രയാണെന്നും ജനങ്ങൾ തയ്യാറാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ലോക്ക് ഡൌൺ നീട്ടുന്നത് സംബന്ധിച്ച തീരുമാനം ദേശീയതാത്പര്യപ്രകാരം ശരിയായ സമയത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പറഞ്ഞിരുന്നു.
അതേസമയം, ലോക് ഡൗണ്‍ അവസാനിപ്പിക്കും മുൻപുള്ള അടുത്ത ഏഴ് ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങളെ ആശ്രയിച്ചായിരിക്കും സര്‍ക്കാരിന്റെ തീരുമാനമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഏപ്രില്‍ 15 മുതല്‍ എയര്‍ലൈനുകളും, റയില്‍വെയും ബുക്കിങ് ആരംഭിച്ചതുകൊണ്ട് തന്നെ ലോക് ഡൗണ്‍ നീട്ടില്ലെന്നാണ് പലരുടെയും പ്രതീക്ഷ. ലോക് ഡൗണ്‍ നീട്ടിയാല്‍ സമ്പത് വ്യവസ്ഥ കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും ഉണ്ട്.ലോക്ക് ഡൌൺ അവസാനിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍, മുന്‍ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അദ്ധ്യക്ഷനായ സമിതി സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി മാത്രം പിന്‍വലിക്കാനാണ് സാധ്യത. സര്‍ക്കാര്‍ നിയമിച്ച കര്‍മ്മസമിതി നല്‍കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും നിയന്ത്രണങ്ങള്‍ നീക്കുക. ഹോട്ട്‌സ്‌പോട്ടായി കണ്ടെത്താത്ത ജില്ലകളില്‍ നാമമാത്രമായി നിയന്ത്രണങ്ങള്‍ നീക്കുക, സ്വകാര്യ, പൊതുഗതാഗത സംവിധാനം എന്നിവ നിയന്ത്രിക്കുക, ജില്ലകള്‍ തോറുമുള്ള ഗതാഗതം നിയന്ത്രിക്കുക, അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ വരവ് നിയന്ത്രിക്കുക, ഒറ്റ- ഇരട്ട അക്ക വാഹനങ്ങള്‍ക്കായി ഓരോ ദിവസവും ഗതാഗതം ക്രമീകരിക്കുക തുടങ്ങി നിരവധി ശുപാര്‍ശകളാണ് മുന്‍ ചീഫ് സെക്രട്ടറി ഗങ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതി നല്‍കിയിരിക്കുന്നത്. നാളെ ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ഇന്ത്യ രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. അടുത്ത ആഴ്ച അതുകൊണ്ട് തന്നെ നിര്‍ണായകമാണ്. സമൂഹ വ്യാപനം നിയന്ത്രിക്കാന്‍ മറ്റു എളുപ്പ വഴികള്‍ സര്‍ക്കാരിന് മുൻപാകെയില്ല.അതുകൊണ്ട്തന്നെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് ലോക് ഡൗണ്‍ നീട്ടുന്ന കാര്യം മോദി സര്‍ക്കാര്‍ പരിഗണിക്കുകയാണ്.
ലോക്ക് ഡൌൺ ലംഘിച്ച് കണ്ണൂര്‍ ഡിഎഫ്‌ഒ അനുമതിയില്ലാതെ നാട്ടിലേക്ക് പോയി;നടപടിക്ക് ശുപാർശ
കണ്ണൂര്‍: ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച് ഐഎഫ്‌എസ് ഉദ്യോഗസ്ഥന്‍ സംസ്ഥാനം വിട്ടു. കണ്ണൂര്‍ ഡിഎഫ്‌ഒ കെ. ശ്രീനിവാസാണ് അനുമതി ഇല്ലാതെ ലീവെടുത്ത് തെലങ്കാനയിലേക്ക് പോയത്. കുടുംബത്തോടൊപ്പം സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര.വയനാട് അതിര്‍ത്തി വഴിയാണ് ഇവര്‍ കേരളം വിട്ടത്.തെലങ്കാന രജിസ്ട്രേഷനിലുള്ള സ്വന്തം വാഹനത്തില്‍ വയനാട് ചെക്ക്പോസ്റ്റില്‍ തന്റെ സ്വാധീനം ഉപയോഗിച്ച് അതിര്‍ത്തി കടന്ന് ബംഗളൂരു വഴി തെലങ്കാനയിലേക്ക് പോവുകയായിരുന്നു.നേരത്തേ, വനംവകുപ്പ് മേധാവി ഡിഎഫ്‌ഒയുടെ അവധി അപേക്ഷ നിരസിച്ചിരുന്നു. അനുമതി ഇല്ലാതെയാണ് ഡിഎഫ്‌ഒ പോയതെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും വനംവകുപ്പ് മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥന്‍ സംസ്ഥാനം വിട്ടത് വലിയ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ടാണ് വനംവകുപ്പ് മേധാവി വനം മന്ത്രിക്ക് നല്‍കിയത്.നേരത്തേ ക്വാറന്റൈന്‍ നിയമം ലംഘിച്ച് അനുമതിയില്ലാതെ നാട്ടിലേക്ക് പോയ കൊല്ലം സബ് കളക്ടര്‍അനുപം മിശ്രയെ അധികൃതര്‍ സസ്പെന്‍ഡുചെയ്തിരുന്നു. ഇയാളുടെ ഗണ്‍മാനെയും ഡ്രൈവറെയും പിന്നീട് സസ്പെന്‍ഡുചെയ്തു.
തലശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു
കണ്ണൂർ:തലശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗി മരിച്ചു.ഈസ്റ്റ് വെള്ളായി സ്വദേശിനി യശോധ(65) ആണ് മരിച്ചത്.ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇന്നു രാവിലെ ആറോടെയായിരുന്നു സംഭവം.കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. തലശ്ശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപം എതിരേ വന്ന ലോറിയുമായി ആംബുലൻസ് കൂട്ടിയിടിക്കുകയായിരുന്നു.ആംബുലന്‍സ് ഡ്രൈവര്‍ കുറ്റിയാട്ടൂര്‍ സ്വദേശി ഷിജിന്‍ മുകുന്ദനെ (28) പരുക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13 പേർക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു.കാസര്‍കോട് 9,മലപ്പുറം 2,പത്തനംതിട്ട 1,കൊല്ലം 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.കാസര്‍കോട് രോഗം സ്ഥിരീകരിച്ച ആറുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മൂന്നുപേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ആള്‍ വിദേശത്തുനിന്നു വന്നതാണ്.കൊല്ലം, മലപ്പുറം സ്വദേശികള്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ലോകത്ത് കോവില്‍ ബാധിച്ച 18 മലയാളികള്‍ മരിച്ചു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത്.എട്ടു മലയാളികളാണ് മരിച്ചത്. കൊറോണ തടഞ്ഞുനിര്‍ത്താന്‍ നിയന്ത്രണങ്ങള്‍ കൊണ്ട് സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ നിയന്ത്രണങ്ങള്‍ കൊണ്ട് രോഗവ്യാപനം തടയാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് 266 പേരാണ് ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളത് 1,52,804 പേര്‍. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് മൂന്നു പേരുടെ രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനം ഏതു സാഹചര്യം നേരിടുന്നതിനും സജ്ജമാണ്. ഒന്നേകാല്‍ ലക്ഷത്തിലധികം കിടക്കകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. ഇതിന് പുറമെ പ്രത്യേക കൊറോണ കെയര്‍ സെന്ററുകളുമുണ്ട്. 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസലേഷന്‍ കിടക്കകളും ഒരുക്കിയിട്ടുണ്ട്. 38 പ്രത്യേക കൊറോണ കെയര്‍ ആശുപത്രികളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉടനെ തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.