
ന്യൂഡൽഹി:കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു.അടിസ്ഥാന സൗകര്യങ്ങളിൽ അപര്യാപ്തത ഉണ്ടെന്നു കണ്ടെത്തിയ അടൂർ മൌന്റ്റ് സിയോൺ,വയനാട് ഡി എം,തൊടുപുഴ അൽ അസർ എന്നീ മെഡിക്കൽ കോളേജുകളിലെ പ്രവേശനമാണ് കോടതി അംഗീകരിച്ചത്.ഈ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകരുടെ എണ്ണത്തിൽ പത്തു ശതമാനത്തോളം കുറവും അടിസ്ഥാന സൗകര്യങ്ങളിൽ അപര്യാപ്തത ഉണ്ടെന്നും ചൂണ്ടിക്കാട്ടി പുതിയ ബാച്ചിന് പ്രവേശനം അനുവദിക്കരുതെന്ന് മെഡിക്കൽ കൗൺസിൽ വാദിച്ചു.എന്നാൽ അപര്യാപ്തതകൾ നിസ്സാരമാണെന്നും 400 ലധികം കുട്ടികളുടെ ഭാവി ത്രിശങ്കുവിൽ ആക്കാൻ അനുവദിക്കില്ല എന്ന നിലപാട് സുപ്രീം കോടതി എടുക്കുകയായിരുന്നു.ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ,എൽ.നാഗേശ്വര റാവു എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹർജി പരിഗണിച്ചത്.ഇതോടെ ഈ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അഞ്ചു വർഷം തടസ്സമില്ലാതെ പഠിക്കാൻ കഴിയും.