
തിരുവനന്തപുരം:ഹർത്താൽ ദിനത്തിൽ അക്രമം നടത്തരുതെന്ന് യു ഡി എഫ് പ്രവർത്തകർക്ക് കർശന നിർദേശം നൽകിയിരുന്നതായി എം.എം ഹസ്സൻ.പ്രവത്തകർ ഇത് ലംഘിച്ചോ എന്ന് പരിശോധിക്കും.അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എം എം ഹസ്സൻ പറഞ്ഞു.എന്നാൽ ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തു പലയിടത്തും അക്രമം ഉണ്ടായതായി റിപ്പോർട്ട്.തിരുവനന്തപുരത്തും കൊച്ചിയിലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി.കോഴിക്കോട് എൽ ഐ സി ഓഫീസും കണ്ണൂരിൽ ബാങ്കും ഹർത്താൽ അനുകൂലികൾ ബലമായി പൂട്ടിച്ചു.കണ്ണൂർ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ നേതൃത്വത്തിലായിരുന്നു ബാങ്ക് പൂട്ടിച്ചത്.കാസർകോട്ട് ഹർത്താൽ അനുകൂലികൾ മാധ്യമപ്രവർത്തകരുടെ കാർ തടഞ്ഞു.മാതൃഭൂമി ന്യൂസ് സംഘത്തെയാണ് ഹർത്താൽ അനുകൂലികൾ കാർ തടഞ്ഞ് കയ്യേറ്റത്തിന് ശ്രമിച്ചത്.