
കോഴിക്കോട്:കോഴിക്കോട് വടകരയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 40 തോളം പേർക്ക് പരിക്ക്.പേപ്പട്ടിയാണ് കടിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.നായയെ ഇനിയും പിടികൂടിയിട്ടില്ല.വടകര റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ആദ്യമായി നായയുടെ കടിയേറ്റിരിക്കുന്നത്.പിന്നീട് 12 കിലോമീറ്ററോളം ഓടിയ നായ നിരവധിപേരെ കടിക്കുകയായിരുന്നു.ആക്രമണത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.മൂന്നും നാലും വയസ്സുള്ള കുട്ടികൾക്കടക്കമാണ് പരിക്കേറ്റിരിക്കുന്നത്.ഇപ്പോഴും ആളുകൾ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നതിനാൽ കടിയേറ്റവരുടെ കൃത്യമായ കണക്കുകൾ പുറത്തു വന്നിട്ടില്ല.