
തിരുവനന്തപുരം:വിവാദമായ സോളാർ കേസിൽ തുടരന്വേഷണത്തിനായി വിജിലൻസ്, ക്രിമിനൽ അന്വേഷണ ഉത്തരവുകൾ ഇന്നിറങ്ങും.പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചാലുടൻ ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾക്കെതിരെ മാനഭംഗമടക്കമുള്ള കേസെടുക്കും.നിലവിലുള്ള അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ചോദ്യം ചെയ്യലും അറസ്റ്റും പോലുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ.എന്നാൽ സോളാർ കേസിൽ നിലവിൽ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ കേസുകളുണ്ട്.വിചാരണയിലേക്ക് കടക്കാറായവ വീണ്ടും അന്വേഷിക്കാനാണ് നിർദേശം.അതിനാൽ ഈ കേസുകളുടെ കേസ് ഡയറി പരിശോധിച്ച ശേഷമായിരിക്കും എത്ര കേസുകൾ രജിസ്റ്റർ ചെയ്യാമെന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക.ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക.എന്നാൽ നിലവിൽ ഇതിന്റെ ഉത്തരവ് ഇറങ്ങിയിട്ടില്ല.