
അടിമാലി:അടിമാലിയിൽ സാമൂഹിക പ്രവർത്തകയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.പതിനാലാം മൈൽ അബ്ദുൽ സിയാദിന്റെ ഭാര്യ സലീനയാണ്(41) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയാണ് വീടിന്റെ പിൻഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. മത്സ്യവ്യാപാരിയായ ഭർത്താവ് രാത്രി വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയിരിക്കുന്നതും ലൈറ്റുകൾ തെളിക്കാത്തതും കണ്ട് അന്വേഷിച്ചപ്പോഴാണ് വീടിന്റെ പിൻഭാഗത്ത് സലീനയുടെ മൃതദേഹം വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.ഇയാളുടെ നിലവിളി കേട്ട് സമീപത്തുള്ള സ്ഥാപനത്തിൽ നിന്നുള്ളർ അടക്കം ഓടിയെത്തുകയായിരുന്നു.ഇടതു നെഞ്ചിനു സമീപം വെട്ടേറ്റു മാരകമായി മുറിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്.അടിമാലി സി.ഐ പി.കെ സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.എൽ എൽ ബി ബിരുദധാരിയായ സെലീന ചൈൽഡ് ലൈൻ പ്രവർത്തകയായിരുന്നു.പബ്ലിക് സോഷ്യൽ ജസ്റ്റിസ്,സൈക്കോളജിസ്റ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ വണ്ടമറ്റം പടിക്കുഴി റിജോഷിനെ പോലീസ് പിടികൂടിയിട്ടുണ്ട്.ഇന്ന് പുലർച്ചെ തൊടുപുഴയിലെ വീട്ടിൽ നിന്നാണ് റിജോഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.