
കൊച്ചി:വരാപ്പുഴ പീഡനക്കേസിൽ ശോഭാജോണിന് 18 വർഷം തടവ്.ജയരാജൻ നായർക്ക് 11 വർഷവും തടവ് ലഭിച്ചു.എറണാകുളം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങുകയും വില്‍ക്കുകയും ചെയ്തെന്ന കുറ്റമാണ് ഒന്നാം പ്രതി ശോഭാ ജോണിനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ചു എന്നാണ് ജയരാജന്‍ നായര്‍ക്ക് എതിരായ കേസ്.കേസിലെ മറ്റ് പ്രതികളായ ശോഭാജോണിന്റെ ഡ്രൈവര്‍ കേപ്പന്‍ അനി പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് വിനോദ് കുമാര്‍, സഹോദരി പുഷ്പവതി, ഇടനിലക്കാരായ ജൈസന്‍, അജി എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.2011 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശോഭ ജോണിന്റെ കൊച്ചിയിലുള്ള ഫ്ലാറ്റിലും മറ്റ് പല ഇടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ്. സംഭവത്തില്‍ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.