കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് അത്താണിയാകാൻ അമ്പലത്തറയിൽ നിർമിച്ച സ്നേഹവീട് നടൻ സുരേഷ് ഗോപി എംപി നാടിന് സമർപ്പിച്ചു.റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍റെ സാന്നിധ്യത്തിലാണ് സ്നേഹവീട് സമർപ്പണം നടന്നത്. കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ മനുഷ്യജീവൻ ഹനിക്കുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. മറിച്ച് കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഇക്കാര്യം കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, നിർമല സീതാരാമൻ എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ നടപടികളുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.നിശ്ചയിച്ചതിലും അഞ്ച് മിനിറ്റ് മുൻപെത്തി സൂപ്പർസ്റ്റാർ സുരേഷ് ഗോപി സംഘാടകരെയും ആരാധകരെയും അത്ഭുതപ്പെടുത്തി. നെഹ്റു കോളജ് സാഹിത്യവേദിയാണ് 40 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിക്കുന്നതിന് മുൻകൈയെടുത്തത്.