
തിരുവനന്തപുരം:തലസ്ഥാനത്ത് ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് വ്യക്തമാക്കി പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്.പ്രദേശത്തു കുറച്ചു കാലമായി നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാഗമാണ് കൊലപാതകമെന്ന് എഫ്.ഐ ആറിൽ പറയുന്നു.11 പേർ കൊലപാതകത്തിൽ പങ്കാളികളാണ്.കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഗൂഢാലോചനയെ കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും എഫ്.ഐ ആറിൽ പറയുന്നു.അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ നാലുപേർ ഒളിവിലാണ്.ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് രാജേഷിനെ അക്രമി സംഘം വെട്ടി കൊലപ്പെടുത്തിയത്.89 വെട്ടുകളാണ് രാജേഷിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്.