
റാന്നി:ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന അയ്യപ്പ ധർമസേവാസംഘം പ്രസിഡന്റ് രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ള 19 പേർക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.രണ്ടു മാസം വരെയുള്ള എല്ലാ ശനിയാഴ്ചകളിലും പമ്പ സ്റ്റേഷനിലെത്തി ഒപ്പിടണം,സാക്ഷികളെ സ്വാധീനിക്കരുത്,തെളിവുകൾ നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. പത്തനംതിട്ട മുൻസിഫിന്റെ ചുമതലയുണ്ടായിരുന്ന റാന്നി ഗ്രാമന്യായാധികാരി സൂര്യ എസ് സുകുമാരനാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തുക,നിയമവിരുദ്ധമായി സംഘം ചേരുക,കോടതി വിധി ലംഘിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രാഹുൽ ഈശ്വറിനെയും സംഘത്തെയും സന്നിധാനത്തും നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.ജയിലിൽ ഉപവാസ സമരം നടത്തിയിരുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ശനിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.