
കൊച്ചി:കൊട്ടേഷൻ നൽകിയത് ആരാണെന്നു വെളിപ്പെടുത്തിയതിനാണ് താനിപ്പോൾ അനുഭവിക്കുന്നതെന്നു നടിയെ ആക്രമിച്ച കേസിലെ പ്രതി സുനി. ഇങ്ങനെ പോയാൽ തന്റെ മരണമൊഴി എടുക്കാൻ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും പൾസർ സുനി മാധ്യമങ്ങളോട് പറഞ്ഞു.ഇൻഫോപാർക് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസ് ഒരാളെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ജയിലിൽ പൾസർ സുനിക്ക് ഫോൺ വിളിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്ത സഹതടവുകാരനായ സുനിയാണിതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.അതേസമയം കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ജയിലിൽ നിന്നും ഫോൺ വിളിച്ചെന്ന കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.നാദിര്‍ഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയുമാണ് ഫോണിൽ വിളിച്ചെതെന്നാണ് സുനി പോലീസിനെ അറിയിച്ചത്.