
ന്യൂഡൽഹി:കണ്ണൂരിലെ ആർഎസ്എസ് നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.കണ്ണൂരിലെ സിപിഎമ്മിന്‍റെ കൊലപാതക രാഷ്‌ട്രീയത്തെക്കുറിച്ചും അക്രമത്തെക്കുറിച്ചും അന്വേഷിക്കാൻ ആർഎസ്എസ് നേതാക്കളെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.അണ്ടല്ലൂരിലെ സന്തോഷ്, പയ്യന്നൂരിലെ ബിജു തുടങ്ങിയ പ്രവര്‍ത്തകരെ സിപിഎം ഭരണത്തിന്‍റെ മറവില്‍ കൊലപ്പെടുത്തുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്നതിനാല്‍ രാഷ്ട്രീയപ്രവര്‍ത്തനം സാധ്യമല്ലെന്നും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജില്ലയിലെ ഒരു ആർഎസ്എസ് പ്രവർത്തകൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിലെ ആർഎസ്എസ് നേതാക്കൾ പ്രധാനമന്ത്രി വിളിപ്പിച്ചത്.ആർഎസ്എസ് നേതാക്കളായ വത്സൻ തില്ലങ്കേരി സുരേഷ് ബാബു, അഡ്വ.ജയപ്രകാശ്, അഡ്വ. കെ.കെ ബൽറാം എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.