
ദില്ലി: 2029ല്‍ പ്രധാനമന്ത്രി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് സന്യാസത്തിലേക്ക് തിരിയുമെന്ന് എഴുത്തുകാരനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ്. ഇന്ത്യാ ടുഡേയുടെ ന്യൂസ് പോയിന്‍റ് എന്ന ഷോയിലാണ് മിന്‍ഹാന്‍സ് മെര്‍ച്ചന്‍റിന്‍റെ പ്രതികരണം.18 ആം വയസ്സില്‍ മോഡി ഹിമാലയത്തിലേക്ക് പോയിരുന്നു. 80 ആം വയസ്സിലും അദ്ദേഹം തീര്‍ച്ചയായും ഹിമാലയത്തിലേക്ക് പോകുമെന്നും സന്യാസജീവിതം നയിക്കുമെന്നും തനിക്ക് ഉറപ്പ് പറയാന്‍ കഴിയുമെന്ന് മിന്‍ഹാസ് മര്‍ച്ചന്റ് വ്യക്തമാക്കി.അദ്ദേഹം അധികാരത്തില്‍ കടിച്ചുതൂങ്ങില്ല. സന്യാസിയെ പോലെ അദ്ദേഹം ജീവിക്കുമെന്നും 2024 ല്‍ ജയിച്ചാല്‍ ഈ മാറ്റങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2029ലെ തെരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹം മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നും മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ് പറഞ്ഞു.അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം രചിച്ചയാളാണ് മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ മിന്‍ഹാസ് മര്‍ച്ചന്റ ഒരു എഴുത്തുകാരൻ കൂടിയാണ്.