
ഇരിട്ടി:വിൽപ്പനയ്ക്കായി കൊണ്ടുവന്ന കമ്പിളിപ്പുതപ്പുകൾ ദുരിതബാധിതർക്ക് സൗജന്യമായി നൽകി ഇതരസംസ്ഥാന കച്ചവടക്കാരൻ മാതൃകയായി. ഇരിട്ടിയിലാണ് സംഭവം.ഇരിട്ടി താലൂക്ക് ഓഫീസില്‍ ഓഫീസ് ഇടവേളയില്‍ കമ്പിളിപ്പുതപ്പ് വിൽക്കാനെത്തിയതായിരുന്നു മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു എന്ന കച്ചവടക്കാരൻ.ഇവിടെയെത്തിയ വിഷ്ണുവിനോട് ഓഫീസിലെ ജീവനക്കാർ മഴക്കെടുതിയെക്കുറിച്ച് വിശദീകരിച്ചു.തുടര്‍ന്ന് തന്റെ കൈയ്യിലുണ്ടായിരുന്ന പുതപ്പ് ദുരിതബാധിതര്‍ക്ക് സൗജന്യമായി നല്‍കാന്‍ വിഷ്ണു തീരുമാനിക്കുകയായിരുന്നു.50 പുതപ്പുകളാണ് ഇതരസംസ്ഥാന കമ്ബിളി വില്‍പ്പനക്കാരന്‍ സൗജന്യമായി നല്‍കിയത്.മാങ്ങോട് നിര്‍മല എല്‍പി സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്ബില്‍ കഴിയുന്നവര്‍ക്കാണ് വിഷ്ണു കമ്പിളിപ്പുതപ്പുകൾ നല്‍കിയത്.വിഷ്ണുവിന്റെ സഹായഹസ്തം ആദ്യം പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്തയായെങ്കിലും പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് വിഷ്ണുവിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയിലൂടെ വരുന്നത്.