
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തി വന്ന സമരം ഒത്തുതീർപ്പായി.ശമ്പളക്കാര്യത്തിൽ സുപ്രീംകോടതി നിർദേശം നടപ്പിലാക്കാൻ ധാരണയായി.മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.50 കിടക്കകൾ ഉള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് അടിസ്ഥാന ശമ്പളം 20000 രൂപ നൽകണം.50 നു മുകളിൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ച് റിപ്പോർട് നൽകാൻ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തി.തൊഴിൽ-ആരോഗ്യം-നിയമ വകുപ്പുകളുടെ സെക്രെട്ടറിമാരാണ് സമിതി അംഗങ്ങൾ.സമിതി ഒരുമാസത്തിനകം റിപ്പോർട് സമർപ്പിക്കണം.നഴ്‌സുമാർ ഉന്നയിച്ച മറ്റ് ആവശ്യങ്ങളും സമിതി പരിഗണിക്കും.