
കണ്ണൂർ:പുതുതായി രൂപീകരിച്ച പയ്യന്നൂർ താലൂക്ക് നാളെ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും.പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിശിഷ്ടാതിഥിയായിരിക്കും.സി.കൃഷ്‌ണന്‍ എംഎല്‍എ, എംപിമാരായ പി.കരുണാകരന്‍,പി.കെ.ശ്രീമതി,എം.കെ.രാഘവന്‍, ടി.വി.രാജേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.സുമേഷ്, ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി,സബ്‌കളക്ടര്‍ എസ്.ചന്ദ്രശേഖരന്‍, നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.സത്യപാലന്‍,കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.വി.പ്രീത,തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ലത, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.ഇതിന്‍റെ ഭാഗമായി ഇന്നു വൈകുന്നേരം അഞ്ചിന് സെന്‍റ് മേരീസ് സ്‌കൂള്‍ പരിസരത്തുനിന്ന് മിനി സിവില്‍ സ്റ്റേഷനിലേക്ക് വിളംബരജാഥയും നടത്തും.കേരളത്തിലെ ഏറ്റവും വലിയ താലൂക്കായ തളിപ്പറമ്പ് താലൂക്കിലെ 16 വില്ലേജുകളും കണ്ണൂര്‍ താലൂക്കിലെ ആറു വില്ലേജുകളും ചേർത്താണ് പയ്യന്നൂർ താലൂക്ക് രൂപീകരിച്ചിരിക്കുന്നത്. പൂര്‍ണമായും കംപ്യൂട്ടര്‍വത്കരണം നടപ്പാക്കുന്ന ഇ-ഓഫീസായാണ് താലൂക്ക് ഓഫീസിന്‍റെ പ്രവര്‍ത്തനം നടപ്പാക്കുന്നത്.അതിനാല്‍ ഉദ്‌ഘാടനത്തോടെ സര്‍ട്ടിഫിക്കറ്റ് സംബന്ധമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുമെങ്കിലും ഏപ്രില്‍ പകുതിയോടെയാണ് പൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.താത്കാലിക ആവശ്യങ്ങള്‍ക്കായി രണ്ടു തഹസില്‍ദാര്‍മാരെയും രണ്ടു ക്ലര്‍ക്കുമാരെയും അറ്റന്‍റഡർമാരെയും നിയമിച്ചിട്ടുണ്ട്. 16 ക്ലര്‍ക്കുമാരെ പിഎസ്‌സിവഴി ഉടന്‍ നിയോഗിക്കുമെന്നും ഡിഎംഒ ഇ.മുഹമ്മദ് യൂസഫ് പറഞ്ഞു.