Kerala, News

പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം;ഒരാൾ കസ്റ്റഡിയിൽ

keralanews mysterious death of four persons in one family there is doubt about the murder one under custody

കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണത്തിനു പിന്നിലെ കുരുക്കഴിയുന്നു.ഏറ്റവും ഒടുവിൽ മരിച്ച കമലയുടെയും ഭർത്താവ് കുഞ്ഞിക്കണ്ണന്റെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ ഇവരുടെ ഉള്ളിൽ അലുമിനിയം ഫോസ്‌ഫേറ്റ് എത്തിയതായി കണ്ടെത്തി. ഇന്നലെ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് ശരീരഭാഗങ്ങള്‍ രാസപരിശോധനക്ക് നല്‍കിയിരുന്നു.അലുമിനിയം ഫോസ്‌ഫേറ്റ് എന്ന രാസവസ്തു നേരിയ അളവിൽ ശരീരത്തിൽ എത്തിയാൽ പോലും ഛർദിയും ശ്വാസം മുട്ടലും ഉണ്ടാകും.രക്തസമ്മർദം കുറഞ്ഞ് മരണം വരെ സംഭവിക്കുമെന്നും ഡോക്റ്റർമാർ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. സൗമ്യയെ ആദ്യഘട്ടം ചോദ്യം ചെയ്തപ്പോൾ തന്നെ ഈ മരണങ്ങൾ കൊലപാതകമാണെന്നതിന്റെ ചില സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു.സൗമ്യയുടെ മൊബൈല്‍ ഫോണ്‍ വിളികളും പോലീസ് ശേഖരിച്ചു കഴിഞ്ഞു.നാലുപേരെ ചികിത്സിച്ചതിലും ദൂരുഹതയുണ്ട് എന്നു പറയുന്നു. നാലുപേര്‍ക്കും ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ എത്തിയത് സൗമ്യ തന്നെയാണ്. എല്ലാവരേയും ആശുപത്രിയില്‍ എത്തിച്ചതു ഛര്‍ദ്ദിയും വയറുവേദനയും മൂലമായിരുന്നു. നാലുപേരെയും ചികിത്സയ്ക്കായി നാല് ആശുപത്രിയില്‍ എത്തിച്ചതിലും ദൂരുഹതയുണ്ട് എന്നാണു പോലീസ് നിഗമനം. നാലുപേരും രോഗം പൂര്‍ണ്ണമായി ഭേതമായ ശേഷമായിരുന്നു ആശുപത്രി വീട്ടത്. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരുന്നു നാലു മരണങ്ങളും സംഭവിച്ചത്. വണ്ണത്താന്‍ വീട്ടിലെ കിണറ്റില്‍ അമോണിയ കലര്‍ന്നിട്ടുണ്ട് എന്നു സൗമ്യ പ്രചരണം നടത്തിരുന്നതായി നാട്ടുകാര്‍ മൊഴി നല്‍കി. വെള്ളം സ്വന്തം നിലയ്ക്കു ശേഖരിച്ചു കണ്ണൂരില്‍ കൊണ്ടു പോയി പരിശോധന നടത്തിയ ശേഷമാണ് എല്ലാവരും ശ്രദ്ധിക്കണം എന്നും വീട്ടിലെ കിണറ്റില്‍ അമോണിയ കലര്‍ന്നിട്ടുണ്ട് എന്നും ഇവര്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഭൂഗര്‍ഭജല വകുപ്പ് പടന്നക്കരയില്‍ എത്തി സൗമ്യയുടേതുള്‍പ്പടെ 25 വീടുകളില്‍ നിന്നു ജലം ശേഖരിച്ചു പരിശോധന നടത്തിയതില്‍ കിണറുകളിലെ ജലത്തിനു കുഴപ്പമുള്ളതായി കണ്ടെത്തിട്ടില്ല. 2012 ലാണ് സൗമ്യയുടെ ഒരു മകൾ ഛർദിയും വയറുവേദനയും കാരണം മരണമടഞ്ഞത്.ഇതേ രോഗ ലക്ഷണങ്ങളോടെയാണ് രണ്ടാമത്തെ മകൾ ഐശ്വര്യയും മരിച്ചത്.പിന്നീട് സൗമ്യയുടെ അമ്മയും അച്ഛനും ഇതേ സാഹചര്യങ്ങളിൽ മരണമടയുകയായിരുന്നു.തുടർച്ചയായി നാല് മരണങ്ങൾ നടന്നതോടെ സൗമ്യയുടെ ഒരു ബന്ധുവിന്റെ പരാതിയിന്മേലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.അന്വേഷണം തുടങ്ങിയപ്പോൾ തന്നെ സൗമ്യയും സമാന രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ആവുകയും ചെയ്തു.ഇതും ഏറെ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സൗമ്യയെയും വീടുമായി അടുപ്പമുള്ള യുവാക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്.

Previous ArticleNext Article