
തിരുവനന്തപുരം:പൂട്ടിപോയ രണ്ടായിരത്തിലധികം ക്വാറികൾക്ക് തുറന്നു പ്രവർത്തിക്കാൻ അവസരമൊരുക്കി കേരളാ മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിലെ ഭേദഗതി മന്ത്രിസഭാ അംഗീകരിച്ചു.ജനവാസ കേന്ദ്രങ്ങളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും ക്വാറിയിലേക്കുള്ള ദൂരപരിധി അമ്പതു മീറ്ററാക്കി കുറച്ചു.കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഇത് നൂറു മീറ്റർ ആയിരുന്നു.ഇതേ തുടർന്ന് രണ്ടായിരത്തിലധികം ക്വാറികൾ പ്രവർത്തനം നിർത്തി.ഇവയിൽ നിന്നുമുള്ള പ്രവർത്തനം നിലച്ചതോടെ നിർമാണ സാധനങ്ങളുടെ വില കൂടി.ഇതിനെ തുടർന്നാണ് നടപടി പുനഃപരിശോധിക്കാൻ മന്ത്രിസഭാ തീരുമാനിച്ചത്.കേന്ദ്ര സർക്കാർ 2016-ൽ പുറപ്പെടുവിച്ച ചട്ടങ്ങളിലും മറ്റുസംസ്ഥാനങ്ങളിലെ ചട്ടങ്ങളിലും ദൂരപരിധി 50 മീറ്റർ ആയി നിജപ്പെടുത്തി.പറ പൊട്ടിക്കാനുള്ള അനുമതിയുടെ കാലാവധി 5 വർഷമായും കൂട്ടി.