
കൊച്ചി:കളമശ്ശേരി മെഡിക്കൽ കോളേജ് വിദ്യർത്ഥിനിയായിരുന്ന ഷംന തസ്‌നീമിന്റെ മരണ കാരണം ഗുരുതരമായ ചികിത്സ പിഴവെന്ന് റിപ്പോർട്ട്.ക്രൈംബ്രാഞ്ചിന്റെയും മെഡിക്കൽ അപെക്സ് ബോർഡിന്റെയും റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളത്.മെഡിസിൻ വിഭാഗം മേധാവി ഡോ.ജിൽസ് ജോർജ്,ഒന്നാം വർഷ പി.ജി മെഡിസിൻ വിദ്യാർത്ഥി ഡോ.ബിനോ ജോസ്,നഴ്സിംഗ് സൂപ്രണ്ട് എന്നിവരടക്കം 15 പേർ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.മെഡിക്കൽ കോളേജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു ഷംന.പനിക്ക് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചെങ്കിലും മാറാത്തതിനെ തുടർന്ന് ഡോക്ടറിന്റെ നിർദേശപ്രകാരം ഇൻജെക്ഷൻ നൽകുകയും തുടർന്ന് ബോധരഹിതയായി വീഴുകയുമായിരുന്നു.തുടർന്നാണ് മരണം സംഭവിച്ചത്.