
കണ്ണൂർ: നാടുനീളെ പാട്ട പെറുക്കിയും ഭിക്ഷയാചിച്ചും തന്നെ പോറ്റാൻ പാടുപെട്ടിരുന്ന അമ്മയുടെ മൃതദേഹം ഒരുനോക്കു കണ്ടു മല്ലിക ബാലിക സദനത്തിലേക്ക് മടങ്ങി. മരണ വാർത്ത കേട്ടപ്പോഴും ചലനമറ്റ അമ്മയുടെ ശരീരം കണ്ടപ്പോഴും മല്ലികയ്ക് ഒരു മരവിപ്പ് മാത്രം. നാടോടിയായി ചുറ്റിത്തിരിഞ്ഞ മല്ലികയുടെ അമ്മ റാണിക് 2015 ജൂണിലാണ് ശ്രീകണ്ഠപുരം പാലത്തിനടിയിൽ വെച്ച് മാരകമായി പൊള്ളലേറ്റത്. പ്ലാസ്റ്റിക് ശേഖരിക്കാൻ പോയപ്പോൾ കത്തികൊണ്ടിരുന്ന മാലിന്യകൂമ്പാരത്തിലേക്ക് തളർന്നു വീഴുകയായിരുന്നു. മകളുടെ സുരക്ഷിതത്വമായിരുന്നു റാണിയ്ക്ക് എന്നും മുഖ്യം. അങ്ങനെയാണ് അവളെ ബാലികസദനത്തിലാക്കുന്നതും. തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടുന്നതെല്ലാം ചെയ്യണം എന്നുള്ള ഒരപേക്ഷമാത്രമായിരുന്നു റാണിക്ക് ബാലികാസദനക്കാരോടുണ്ടായിരുന്നത്.. അവൾ പഠനത്തിലും പെരുമാറ്റത്തിലും മിടുക്കിയാണെന്നും അവളെ എത്ര വേണേലും പറ്റിപ്പിക്കാൻ തയാറാണെന്നും ബാലിക സദനത്തിന്റെ അധികൃതർ പറഞ്ഞു.