
അട്ടപ്പാടി:മുക്കാലിയിൽ മർദനമേറ്റ് ആദിവാസി യുവാവ് മധു മരിച്ച സംഭവത്തിൽ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മധുവിന്റെ സഹോദരി ചന്ദ്രിക.മധുവിനെ ആക്രമിക്കാൻ ഒത്താശ ചെയ്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ചന്ദ്രിക പറഞ്ഞു. തിരിച്ചറിയിൽ രേഖകൾ ഇല്ലാതെ നാട്ടുകാരെ വനത്തിനുള്ളിലേക്ക് കയറ്റിവിട്ടുവെന്നും മധുവിനെ ആക്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ നോക്കിനിന്നുവെന്നും ചന്ദ്രിക പറഞ്ഞു.ഭക്ഷണം ഉണ്ടാകുമ്പോഴാണ് മധുവിനെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നാട്ടുകാർ പിടികൂടിയത്.തുടർന്ന് മാരകമായി മർദിക്കുകയും ഗുഹയിൽ നിന്നും നാല് കിലോമീറ്റർ നടത്തി കാട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുവരികയും ചെയ്തു.ഈ സമയം ആൾക്കൂട്ടത്തോടൊപ്പം വനം വകുപ്പിന്റെ ജീപ്പും ഉണ്ടായിരുന്നു.വെള്ളം ചോദിച്ച മധുവിനെ ആളുകൾ മർദിക്കുകയും തുടർന്ന് തലയിലൂടെ വെള്ളമൊഴിക്കുകയും ചെയ്തു.കടകളിൽ നിന്നും ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചു എന്നാണ് മധുവിനെതിരെയുള്ള ആരോപണം.എന്നാൽ വിലപിടിപ്പുള്ള ഒന്നും അവൻ എടുക്കില്ലെന്നും ചന്ദ്രിക വ്യക്തമാക്കി.