
കണ്ണൂർ:ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് മമ്പറത്ത് നിന്നും പര്യടനം തുടരും.മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലൂടെയാണ് യാത്ര കടന്നു പോകുന്നത്.ഇന്ന് മമ്പറം മുതൽ തലശ്ശേരി വരെയാണ് പദയാത്ര.എന്നാൽ ജനരക്ഷായാത്ര പിണറായിയിലെത്തുമ്പോൾ കടകൾ അടച്ചിടാൻ സിപിഎം നിർദേശം നൽകിയതായി ബിജെപി ആരോപിച്ചു.എന്നാൽ ഈ ആരോപണം സിപിഎം നിഷേധിച്ചു.കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ ചിത്രങ്ങളും പേരുകളും അടങ്ങിയ ബോർഡുകൾ സിപിഎം പിണറായിയിൽ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്.ബിജെപിയുടെ ഫാസിസിസ്റ്റ് മുഖം തുറന്നുകാട്ടാനാണ് ഇതെന്നാണ് സിപിഎം പറയുന്നത്.വൈകിട്ട് തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ നടക്കുന്ന പൊതു യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രസംഗിക്കും.രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രമിത്തിന്റെ വീടും അമിത് ഷാ സന്ദർശിക്കും.