
കൊച്ചി: ഐ ഫോൺ വിവാദത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയ്ക്ക് വീണ്ടും നോട്ടീസ് അയക്കാനൊരുങ്ങി കസ്റ്റംസ്. ഡോളർകടത്ത്, സ്വർണക്കടത്ത് തുടങ്ങിയ വിവാദ കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇന്നലെ രാവിലെ 11ന് കൊച്ചിലെ കസ്റ്റംസ് ഓഫീസിലെത്താൻ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരാകാഞ്ഞ സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയക്കുന്നത്.ലൈഫ് മിഷന്റെ കരാർ ലഭിക്കുന്നതിനായി സ്വപ്‌ന സുരേഷിന്റെ നിർദ്ദേശ പ്രകാരം ആറ് ഐഫോണുകൾ വാങ്ങി നൽകി എന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇതിൽ ഒരു ഫോണിൽ വിനോദിനി ബാലകൃഷ്ണന്റെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തി. ഇതേത്തുടർന്നാണ് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.