
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടനും അമ്മയുടെ വൈസ് പ്രെസിഡന്റുമായ ഇടവേള ബാബയുവിന്റെ മൊഴിയെടുക്കൽ പൂർത്തിയായി.ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് ഒന്നര മണിക്കൂർ നീണ്ട മൊഴിയെടുപ്പാണ് പോലീസ് നടത്തിയത്.അമ്മയുടെ താരനിശയുടെ റിഹേഴ്സൽ സമയത്തെ കാര്യങ്ങൾ ചോദിച്ചു.ഇതിന്റെ ചില രേഖകൾ പൊലീസിന് കൈമാറിയതായും എല്ലാ കാര്യങ്ങളും പോലീസ് ചോദിച്ചറിഞ്ഞതായും മൊഴി നൽകി പുറത്തു വന്ന ശേഷം ഇടവേള ബാബു മാധ്യമങ്ങളെ അറിയിച്ചു.2013 ഇൽ അമ്മയുടെ താരനിശയുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ഹോട്ടൽ മുറിയിൽ വെച്ച് ദിലീപ് കേസിലെ മുഖ്യപ്രതിയായ സുനിയുമായി കൂടിക്കാഴ്ച നടത്തി എന്ന പോലീസിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഇടവേള ബാബുവിനെ വിളിപ്പിച്ചത്.ഹോട്ടലിൽ വെച്ച് നടിയും ദിലീപുമായി ഉണ്ടായ തർക്കത്തെ കുറിച്ചും പോലീസ് ചോദിച്ചറിഞ്ഞു എന്നാണ് സൂചന.