
ഡെറാഡൂണ്‍: നാലാമത് അന്താരാഷ്ട്രയോഗാദിനം ആചരിക്കാന്‍ രാജ്യം ഒരുങ്ങി. ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗപരിപാടികൾക്ക് നേതൃത്വം നൽകുന്നത്.ഡെറാഡൂണിലെ വന ഗവേഷണ കേന്ദ്രത്തിലാണ് പ്രധാനമന്ത്രിയെത്തുക. അൻപതിനായിരത്തിൽ അധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഡെറാഡൂണ്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കൊടും വനത്തിലാണ് 450 ഹെക്ടറോളം വ്യാപിച്ച് കിടക്കുന്ന വനഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. കുരങ്ങും,പാമ്ബും മറ്റ് വന്യജീവികളും ധാരാളമുള്ള വനമേഖലയാണിത്. യോഗാദിനാചരണത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വന്യജീവികളെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡിഎഫ്‌ഒ രാജീവ് ദിമാന്‍ പറഞ്ഞു. യോഗാ ദിനാചരണത്തിന് എത്തിച്ചേരേണ്ടവര്‍ക്കായി പ്രത്യേകം ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.2014 ഡിസംബര്‍ 11നാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 21അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചത്. 2014 സെപ്‌റ്റംബര്‍ 14-ന് യു.എന്‍ സമ്മേളന വേദിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആശയം അവതരിപ്പിക്കുകയും ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടുകയുമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതീവ പ്രാധാന്യത്തോടെയാണ് യോഗാദിനം ആചരിക്കുന്നത്.