
അഴീക്കോട്:ഇന്ധന വില കുറയ്ക്കുക,ചെറുമീനുകളെ പിടിക്കുന്നതിൽ കേന്ദ്ര ഫിഷറീസ് ഇൻസ്റ്റിട്യൂട്ടിന്റെ നിർദേശങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബോട്ടുടമകളുടെ സംസ്ഥാന സംഘടനകൾ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം ആരംഭിച്ചു.ജില്ലയിലെ മീൻപിടുത്ത ബോട്ടുകളൊന്നും കടലിലിറങ്ങിയില്ല.ഇതോടെ മൽസ്യ മേഖല മുഴുവൻ സ്തംഭിച്ചിരിക്കുകയാണ്. ജില്ലയിലെ പ്രധാന മീൻപിടിത്ത മേഖലയായ അഴീക്കലിൽ കഴിഞ്ഞ ദിവസം രാത്രിയിൽ കടലിൽ നിന്നും എത്തിയ ബോട്ടുകൾ വ്യാഴാഴ്ച ജെട്ടിയിൽ നിർത്തിയിട്ടു.ഇനിയും ബോട്ടുകൾ തീരത്തെത്താനുണ്ട്.അവ വെള്ളിയാഴ്ചയോടുകൂടി തീരത്തെത്തി സമരത്തിൽ പങ്കെടുക്കുമെന്ന് ബോട്ടുടമകൾ പറഞ്ഞു.രണ്ടു കോടിയിലേറെ രൂപയുടെ വ്യാപാരമാണ് ദിനം പ്രതി ഇവിടെ നടക്കാറുള്ളത്.സമരം തുടരുകയാണെങ്കിൽ മീൻപിടുത്ത മേഖല പ്രതിസന്ധിയിലാകും.