കണ്ണൂർ:പഴയങ്ങാടിയിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി.കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുജിത്തിെന്‍റ നേതൃത്വത്തില്‍ പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്.പി. ജംഷിദ് എന്ന ബുള്ളറ്റ് ജംഷിയുടെ വീട്ടില്‍നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്നതും കൈവശംവെച്ചാല്‍ 10 മുതല്‍ 20 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്നതുമായ അതിമാരക മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. തളിപ്പറമ്പ, മാടായി, പഴയങ്ങാടി, മാട്ടൂല്‍, മുട്ടം എന്നിവിടങ്ങളിലേക്ക് മൊത്തമായി മയക്കുമരുന്ന് വില്‍പന നടത്തുന്നയാളാണ് ജംഷിദെന്ന് എക്സൈസ് സംഘം പറഞ്ഞു. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നും എത്തിച്ച് ചെറുകിട മയക്കുമരുന്ന് വില്‍പനക്കാര്‍ വഴി ഉപയോക്താക്കളില്‍ എത്തിക്കുകയാണ് ചെയ്തിരുന്നത്. പരിശോധനക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെയും എക്സൈസ് വാഹനത്തെയും കാര്‍ ഉപയോഗിച്ച് തട്ടി തെറിപ്പിച്ച് ജംഷിദ് കടന്നുകളഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ വീട് പരിശോധിക്കുകയായിരുന്നു. പ്രിവന്‍റിവ് ഓഫിസര്‍ വി.പി. ഉണ്ണികൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ റിഷാദ് , ഗണേഷ് ബാബു, ശ്യം രാജ്, വനിത സി.ഇ.ഒ ഷൈന, ഡ്രൈവര്‍ പ്രകാശന്‍ എന്നിവര്‍ അടങ്ങിയ എക്സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.