
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.കേസിലെ പ്രതി എന്ന നിലയ്ക്ക് കേസിന്‍റെ രേഖകൾ തനിക്ക് നൽകിയിട്ടില്ലെന്നും അതിനാൽ വിചാരണ ഉടൻ തുടങ്ങരുതെന്നും ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളുടെ പകർപ്പും വേണമെന്ന് ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.നേരത്തെ ഈക്കാര്യം അവധ്യപ്പെട്ട ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഈ ഹർജി തള്ളുകയായിരുന്നു. ദിലീപിന് ദൃശ്യങ്ങളുടെ പകർപ്പ് നൽകുന്നതിനെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലും ശക്തമായി എതിർത്തു. ദിലീപിന്‍റെ കൈവശം ആക്രമണ ദൃശ്യങ്ങൾ ചെന്നാൽ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.കേസ് മാർച്ച് 21 ന് കോടതി വീണ്ടും പരിഗണിക്കും.