
ചെറുപുഴ:കർണാടക വനത്തിൽ ഉരുൾപൊട്ടി.ഇതേതുടർന്ന് ചെറുപുഴ കാര്യങ്കോട് പുഴയിൽ വെള്ളമുയർന്നു.അൻപതോളം കുടുംബങ്ങൾ താമസിക്കുന്ന കാനംവയൽ കോളനിയിൽ വെള്ളം കയറി.ഇന്നലെ രാവിലെ പതിനൊന്നു മണിയോട് കൂടിയാണ് കർണാടക വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിനെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ മരങ്ങളും തടികളും ഒഴുകിയെത്തി കാനംവയൽ കോളനിയിലേക്കുള്ള മുളപാലത്തിൽ തട്ടിയതിനെ തുടർന്ന് പാലത്തിനു കേടുപാടുകൾ സംഭവിച്ചു.ഈ വർഷം കർണാടക വനത്തിൽ നിന്നും മുള ലഭിക്കാത്തതിനെ തുടർന്ന് പാലം മാറ്റി പണിതിരുന്നില്ല. കോളനിയിൽ താമസിക്കുന്ന കുട്ടികൾ സ്കൂളിലേക്ക് പോകുന്നത് ഈ പാലത്തിൽ കൂടിയാണ്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇവിടെ സ്ഥിരം പാലത്തിനായി ഒന്നരക്കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്.