
കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.ശക്തമായ കാറ്റില്‍ കൊയിലാണ്ടി മൃഗാശുപത്രിക്ക് മുന്‍വശത്തുള്ള കൂറ്റന്‍ ആല്‍മരം സ്വകാര്യ ബസിന് മുകളില്‍ പതിച്ചു.ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവര്‍ മെഡിക്കല്‍ കോളജ് സ്വദേശി വിനോദ് (47) കണ്ടക്ടര്‍ കോഴിക്കോട് പുതിയ പറമ്പത്ത് ബാബുരാജ് (51) എന്നിവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസ് യാത്രക്കാരായ റാഹിയ(38) നസീറ (36) എന്നിവര്‍ക്ക് നിസാരപരിക്കേറ്റു.കോഴിക്കോട് നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അനഘ ബസിനു മുകളിലാണ് മരം വീണത്.ബസിന്റെ മുന്‍ ഭാഗം തകര്‍ന്നു.ഒരു ഓട്ടോയും മരത്തിനിടയിൽ കുടുങ്ങി.സമീപത്തെ കടകള്‍ക്കും കേടുപാടുകൾ സംഭവിച്ചു.കച്ചവടക്കാരും കാൽനട യാത്രക്കാരും ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.കൊയിലാണ്ടി നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗത്താണ് ആല്‍മരം വീണത്. മുപ്പത് വര്‍ഷം മുമ്പ് ഈ ആല്‍മരം ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു.എന്നാൽ ഇതിനെതിരേ കൊയിലാണ്ടിയിലെ സാംസ്കാരിക,പരിസ്ഥി പ്രവര്‍ത്തകർ രംഗത്തു വന്നതിനെ തുടർന്ന് മരം മുറിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.
