
ചണ്ഡീഗഢ്:ബലാൽസംഗ കേസിൽ അറസ്റ്റിലായ ഗുർമീത് സിംഗിന്റെ വിധി അൽപ സമയത്തിനകം പ്രഖ്യാപിക്കും.ഇതിനിടെ കോടതിയിൽ വാദത്തിനിടെ ഗുർമീത് സിംഗ് മാപ്പപേക്ഷിക്കുകയും പൊട്ടിക്കരയുകയും ചെയ്തു.കനത്ത സുരക്ഷയിൽ സൈന്യത്തിന്റെയും പോലീസിന്റെയും സുരക്ഷാ വലയത്തിൽ റോഹ്ത്തക്കിലെ സുനാരിയ ജയിലിനകത്ത് തീർത്ത താൽക്കാലിക കോടതിയിലാണ് വാദം നടക്കുന്നത്.ഗുർമീതിന് പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു.എന്നാൽ ഗുർമീത് സാമൂഹ്യപ്രവർത്തകനാണെന്നും ശിക്ഷയിൽ ഇളവ് നല്കണമെന്നുമായിരുന്നു ഗുർമീതിന്റെ അഭിഭാഷകന്റെ വാദം.