
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ തീരുമാനമായി.ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5 ലക്ഷം രൂപയുടെ സഹായം നല്‍കും. തീരേദേശമേഖലയില്‍ ഒരു മാസത്തെ സൌജന്യ റേഷന്‍ നല്‍കാനും തീരുമാനമായി. ദുരന്തബാധിതര്‍ക്കായുള്ള സമഗ്രപാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി.ഇതുവരെ 1130 മലയാളികള്‍ ഉള്‍പ്പടെ 2600 പേരെ രക്ഷിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.ഓഖി ചുഴലിക്കാറ്റിലൂടെ കേരളം നേരിട്ടത് അപ്രതീക്ഷിത ദുരന്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നവംബർ മുപ്പതിന് മാത്രമാണ് ലഭിച്ചത്.മൂന്നു ദിവസം മുൻപെങ്കിലും മുന്നറിയിപ്പ് ലഭിക്കേണ്ടതായിരുന്നെന്നും മുന്നറിയിപ്പ് ലഭിച്ച ശേഷം ഒരു നിമിഷം പോലും സർക്കാർ പാഴാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.