
തിരുവനന്തപുരം:സർക്കാർ ആശുപത്രികളിൽ 245 ഇനം മരുന്നുകൂടി സൗജന്യമാക്കാൻ സർക്കാർ ശ്രമം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ആദ്യ ഘട്ടത്തിൽ മെഡിക്കൽ കോളേജുകളിലും രണ്ടാം ഘട്ടമായി ജില്ലാശുപത്രികളിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക.ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ മരുന്നുകൾ മെഡിക്കൽ കോളേജ് ആശുപത്രികളിലെത്തിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്.ഇതിനായി 125 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്.ഇത് നടപ്പിലായാൽ രക്താർബുദം,ഹൃദ്രോഗം,പക്ഷാഘാതം,മൂത്രാശയരോഗങ്ങൾ എന്നിവയ്ക്കുൾപ്പെടെയുള്ള മരുന്നുകൾ രോഗികൾക്ക് സൗജന്യമായി ലഭിക്കും.