
ന്യൂഡൽഹി:കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പിൻവലിക്കാനൊരുങ്ങുന്നു.ദേശീയമാധ്യമമായ ഇന്ത്യൻ എക്സ്പ്രെസ്സാണ് ഇതുസംബന്ധിച്ചുള്ള വാർത്ത പുറത്തുവിട്ടത്.സംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരവ് പിൻവലിക്കുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഈ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു.കാർഷിക ആവശ്യങ്ങൾക്കല്ലാതെ കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം മെയ് 23 നാണ് പുറത്തിറക്കിയത്.1960 ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ 38 ആം ഉപവകുപ്പിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടങ്ങൾക്ക് രൂപം നൽകി വിജ്ഞാപനം ഇറക്കിയത്. കാള,പശു,പോത്ത്,ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്റെ പരിധിയിൽ ഉണ്ടായിരുന്നത്.