
ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.മാത്രമല്ല പരിക്കേറ്റവർക്ക് 20000 രൂപ ധനസഹായം നൽകുമെന്നും ഇവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ചുഴലിക്കാറ്റിൽ ബോട്ടുകൾക്ക് തകരാർ സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകും.ഫിഷറീസ് വകുപ്പാണ് തുക വിതരണം ചെയ്യുക. മാത്രമല്ല ചുഴലിക്കാറ്റ് നാശംവിതച്ച തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂർ, മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോഡ് ജില്ലകളിലെ തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ഒരാഴ്ചത്തെ സൗജന്യ റേഷനും അനുവദിച്ചിട്ടുണ്ട്.