തളിപ്പറമ്പ്:തളിപ്പറമ്പ്-കുപ്പം ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന പാർസൽ ലോറിയിൽ നിന്നും 3.85 ലക്ഷത്തിന്‍റെ സാധനങ്ങൾ കവർന്നു.മുംബൈയിലെ സ്മാർട്ട് പാർസൽ സർവീസിന്റെ നാഷണൽ പെർമിറ്റ് ലോറിയിൽ നിന്നുമാണ് വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കവർന്നത്.കണ്ണൂരിലേയും കോഴിക്കോട്ടെയും വിവിധ ഷോറൂമുകളിലേക്ക് സാധനങ്ങളുമായി പോകുന്ന ലോറി കഴിഞ്ഞ ദിവസം രാത്രിയാണ് കുപ്പം ദേശീയപാതയില്‍ കൊള്ളയടിക്കപ്പെട്ടത്. കുപ്പം എയുപി സ്കൂളിന് സമീപമാണ് ലോറി നിർത്തിയിട്ടിരുന്നത്.ഡ്രൈവർമാരായ കോഴിക്കോട് സ്വദേശി അബ്ദുൽ റസാക്ക്,മാനന്തവാടി സ്വദേശി അനീഷ് മാത്യു എന്നിവർ ലോറിയിൽ ഉണ്ടായിരുന്നു.ക്ഷീണം കാരണം ഇവർ ക്യാബിനിൽ ഉറങ്ങിപോയിരുന്നു.രാവിലെ ഉറക്കമുണർന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ടാര്‍പോളിന്‍ കൊണ്ട് മൂടിയ ലോറിയുടെ ഷീറ്റ് കീറി പിറകില്‍ നിന്നും മുകളില്‍ നിന്നും സാധനങ്ങള്‍ അടങ്ങിയ പെട്ടികൾ എടുത്തുകൊണ്ടുപോകുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് എസ്എച്ച്ഒ പി.കെ.സുധാകരന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു