പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ കേരളത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി; ഒരു ശതമാനം സെസ് രണ്ടു വര്‍ഷത്തേക്ക് പിരിക്കാം

keralanews gst counsil gave permission to impose cess for kerala flood relief

ന്യൂഡല്‍ഹി:ചരക്ക് സേവനനികുതിക്ക് മേല്‍ പ്രളയസെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന് ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കി. ഒരു ശതമാനം സെസ് രണ്ടു വര്‍ഷത്തേക്ക് പിരിക്കാനാണ് അനുമതി നല്‍കിയത്. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കുമേല്‍ സെസ് ചുമത്തണം എന്നത് കേരളത്തിന് തീരുമാനിക്കാം.ഏത് ഉത്പന്നങ്ങള്‍ക്ക് എത്ര ശതമാനമാണ് സെസ്സെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് നേരത്തേ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പ്രളയാനന്തരപുനര്‍നിര്‍മ്മാണത്തിന് കേരളത്തെ സഹായിക്കാനാണ് തീരുമാനം.ഇതിലൂടെ ആയിരം കോടി രൂപയെങ്കിലും പ്രളയാനനന്തര പുനര്‍നിര്‍മ്മാണത്തിനായി സമാഹരിക്കാമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. കേരളത്തിനകത്ത് മാത്രമേ പുതിയ വ്യവസ്ഥ പ്രകാരം സെസ് പിരിക്കാനാകൂ.ദേശീയ തലത്തില്‍ സെസ് പിരിക്കാന്‍ അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിതല ഉപസമിതി തള്ളിയിരുന്നു. അതേസമയം, ജിഎസ്ടി രജിസ്‌ട്രേഷന്‍ പരിധി 20ല്‍ നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു. ചെറുകിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഇതു നേട്ടമാകും.

വയനാട് കല്‍പ്പറ്റയിലെ മേപ്പാടി ഗ്രാമത്തെ ഭീതിയിലാക്കി ഭൂമിക്കടിയിൽ നിന്നും ഭീമന്‍ പത നുരഞ്ഞ് പൊന്തുന്നു

keralanews huge foam came from earth in meppadi village in wayanad district

വയനാട്:ഭൂമിക്കടിയിൽ നിന്നും ഭീമൻ പത നുരഞ്ഞു പൊന്തുന്നു.കല്പറ്റയ്ക്ക് അടുത്ത് മേപ്പാടി ഗ്രാമത്തിലാണ് ഈ അത്ഭുത പ്രതിഭാസം കാണപ്പെട്ടത്.എന്താണ് ഈ അജ്ഞാത ദ്രാവകമെന്നും ഇതിന്റെ പിന്നിലുള്ള കാരണമെന്തെന്നും കണ്ടെത്താന്‍ അധികൃതര്‍ക്കും കഴിയാതെ വന്നതോടെ മേപ്പാടി ഗ്രാമം ഭീതിയില്‍ കഴിയുകയാണ്.ഹാരിസണ്‍ എസ്റ്റേറ്റിലെ അഞ്ചേക്കര്‍ എന്ന പ്രദേശത്താണ് സംഭവം. ഇവിടുത്തെ കുടിവെള്ളക്കണിറിന് സമീപം ചൊവ്വാഴ്ച രാത്രി മുതലാണ് വെളുത്ത പദാര്‍ത്ഥം പതഞ്ഞ് പൊന്തുന്നതായി നാട്ടുകാര്‍ ശ്രദ്ധിച്ചത്. ചില സമയങ്ങളില്‍ ഈ പ്രതിഭാസത്തിന്റെ ശക്തി കൂടുകയും പതയുടെ അളവില്‍ വ്യത്യാസമുണ്ടാവുകയും ചെയ്യും. ഇടയ്ക്ക് ഒരാള്‍പ്പൊക്കം വരെ ഉയരത്തില്‍ പത ഉയരുന്നുണ്ട്.അതേസമയം, ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ച്‌ വിവിധ അഭിപ്രായങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഇന്റര്‍ലോക്കിങ് പണിക്ക് ഉപയോഗിക്കുന്ന സോപ്പ് ഓയില്‍ വെള്ളവുമായി ചേര്‍ന്നാണ് ഇത്തരത്തില്‍ പതയുണ്ടാകുന്നതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മട്ടന്നൂരിൽ ഗ്യാസ് ഏജൻസി ഓഫീസിൽ മോഷണം;ഒരാൾ പിടിയിൽ

keralanews theft in gas agency office in mattannur one under custody

കണ്ണൂർ:മട്ടന്നൂരിൽ ഗ്യാസ് ഏജൻസി ഓഫീസിൽ മോഷണം.മട്ടന്നൂർ-ഇരിട്ടി റോഡിൽ പ്രവർത്തിക്കുന്ന ടി ആർ ഗ്യാസ് ഏജൻസി ഓഫീസിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. ഓഫീസിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ട്ടാവ് അകത്തുകടന്നത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ ഓഫീസിലെത്തിയവരാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.തുടർന്ന് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഓഫീസിനുള്ളിൽ സിസിടിവി ക്യാമറ നശിപ്പിച്ച നിലയിലും മേശയിലെ ഫയലുകളും മറ്റും വാരിവലിച്ചിട്ട നിലയിലും കണ്ടത്.ഓഫീസിലെ കംപ്യൂട്ടറും നശിപ്പിച്ചിട്ടുണ്ട്.മുഖംമൂടി ധരിച്ചെത്തിയ ഒരു യുവാവ് കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിപൊളിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.ഗ്യാസ് ഏജൻസി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മട്ടന്നൂർ എസ്‌ഐ ശിവൻ ചോടത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒരാൾ കസ്റ്റഡിയിലായിരിക്കുന്നത്.ഇയാളെ ചോദ്യം ചെയ്തു വരികയാണ്.കണ്ണൂരിൽ നിന്നും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

പാനൂരിൽ പുരനിറഞ്ഞ പുരുഷന്മാരെ പെണ്ണുകെട്ടിക്കാനൊരുങ്ങി ജനമൈത്രി പോലീസ്

keralanews panoor police to arrange marriage for unmarried men

കണ്ണൂർ:സംഘര്‍ഷങ്ങളുടെ പേരില്‍ ഖ്യാതി നേടുകയും പൊലീസിന് എന്നും തലവേദന സൃഷ്ടിക്കുകയും ചെയ്യുന്ന പാനൂരിൽ നിന്നും പുറത്തുവരുന്നത് പോലീസുകാർ നടപ്പിലാക്കുന്ന കല്യാണകഥയാണ്.പാനൂരിലും അനുബന്ധ ഭാഗങ്ങളിലും ഒട്ടേറെ യുവാക്കള്‍ സംഘര്‍ഷങ്ങളില്‍ അഴിക്കുള്ളിലായ സംഭവങ്ങളും മറ്റും പെരുകി വരുന്നതിനിടെയാണ് പൊലീസിന്റെ പുത്തന്‍ ശ്രമം.നാട്ടില്‍ പുര നിറഞ്ഞ് നില്‍ക്കുന്ന പുരുഷന്മാരുടെ കണക്കെടുത്ത് പെണ്ണുകെട്ടിക്കാനൊരുങ്ങുകയാണ് പാനൂരിലെ ജനമൈത്രി പോലീസ്.സുഹൃത്തുക്കള്‍ പലരും പെണ്ണുകെട്ടി കുട്ടികളുമായി ജീവിക്കുമ്ബോള്‍, ചിലര്‍ കേസിന്റെ നൂലാമാലകളുമായി ഇപ്പോഴും കോടതിവരാന്തയിലാണ്. ചിലര്‍ പൂര്‍ണമായും തൊഴില്‍രഹിതര്‍. ഈ ചുറ്റുപാടിലാണ് പാനൂര്‍ ജനമൈത്രി പൊലീസിന്റെ ഇടപെടല്‍ ശ്രദ്ധേയമാകുന്നത്.പെണ്ണുകെട്ടാത്തവരെ കണ്ടെത്തി വിഹാഹത്തിലൂടെ ഇവർക്ക് ജീവിതത്തിന്റെ ഉത്തരവാദിത്വം നൽകുക എന്നതാണ് പോലീസിന്റെ ലക്‌ഷ്യം.വേനലവധിയില്‍ പാനൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള 19,000 വീടുകളില്‍ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ സർവേയിലൂടെ അവിവാഹിതരുടെ കണക്കെടുക്കും.ഇവരുടെ കുടുംബപശ്ചാത്തലം, വിദ്യാഭ്യാസയോഗ്യത തുടങ്ങി മുഴുവൻ വിവരങ്ങളും സർവേയിലൂടെ കണ്ടെത്തും.സര്‍വേ തുടങ്ങുന്നതിനു മുൻപ് രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരുടെയും യോഗം വിളിക്കുമെന്നും പാനൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.വി.ബെന്നി പറഞ്ഞു.രാഷ്ട്രീയപ്രശ്നങ്ങളില്‍ കുടുങ്ങി നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തവര്‍ പൊലീസിനോടു ചോദിക്കുന്നത് തങ്ങള്‍ക്കൊക്കെ എവിടെനിന്ന് പെണ്ണ് .കിട്ടും എന്നതാണ്.സംഘര്‍ഷാവസ്ഥ വിട്ടൊഴിയാത്ത സ്ഥലത്ത് പെണ്‍മക്കളെ അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവില്ല എന്നതും പ്രശ്നമാണെന്ന് പൊലീസ് പറയുന്നു. ഒരു വീട്ടില്‍ ഒരു സര്‍ക്കാര്‍ജോലി എന്ന ലക്ഷ്യത്തോടെ പാനൂർ പോലീസിന്റെ നേതൃത്വത്തിൽ തുടങ്ങിയ ‘ഇന്‍സൈറ്റ്’ പദ്ധതിയും ശ്രദ്ധേയമാണ്.ഈ പദ്ധതിയിലൂടെ പാനൂരിലും കൊളവല്ലൂരിലും 20 കേന്ദ്രങ്ങളില്‍ ജനമൈത്രി പൊലീസ് യുവാക്കള്‍ക്ക് പി.എസ്.സി. പരിശീലനം നല്‍കുന്നുണ്ട്. പാരാമിലിറ്ററി ജോലിയിലേക്കും പരിശീലനം നല്‍കുന്നു. ഇന്‍സൈറ്റ് പദ്ധതിക്കു ലഭിച്ച പിന്തുണയാണ് അവിവാഹിതരായ യുവാക്കളെ പരിഗണിക്കാന്‍ പ്രേരകമായതെന്ന് വി.വി.ബെന്നി പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിട്ടതിന്റെ പേരിൽ പയ്യന്നൂരിൽ വയോധികന് സിപിഎം പ്രവർത്തകരുടെ മർദനം

keralanews old aged man attacked by cpm workers for publishing a post in facebook

പയ്യന്നൂർ:സമൂഹമാധ്യമത്തിലൂടെ സി.പി.എമ്മിനെതിരെ പ്രതികരിച്ച് പോസ്റ്റിട്ടതിനെ തുടർന്ന് മദ്ധ്യവയസ്കനെ കാർ തടഞ്ഞു നിർത്തി ഒരു സംഘം അക്രമിച്ചു.സാമൂഹിക മാധ്യമങ്ങളില്‍ സുപരിചിതനായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി രാഘവന്‍ മണിയറയെ ആണ് ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.ഇന്നലെ ഉച്ചയോടെ പള്ളിപ്പാറ ഐ.എച്ച്‌.ആര്‍.ഡി കോളേജിന് സമീപം വെച്ച്‌ കാറിലെത്തിയ ഒരു സംഘം രാഘവനെ അതിക്രൂരമായി മർദിക്കുകയായിരുന്നു. തലയിലും മുഖത്തും കല്ലുകളും വടിയും കൊണ്ട് ഇടിച്ച ശേഷം വന്ന വന്നവര്‍ രക്ഷപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ രാഘവനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.’ആശയത്തെ ആശയം കൊണ്ട് നേരിടാകാതെ, ചോദ്യങ്ങള്‍ക്കുത്തരമില്ലാതെ വരുമ്ബോഴാണ് എതിരാളികള്‍ അക്രമാസക്തരും, ആ ഭാസന്മാരുമാകുന്നത്.’ എന്ന് രാഘവന്‍ മണിയറ തന്നെ പ്രതികരിക്കുകയും ചെയ്തു.അവധൂതാ ശ്രമം മഠാധിപതി സാധു വിനോദിന്റെ സഹോദരീ ഭര്‍ത്താവാണ് ഇദ്ദേഹം.നവ മാദ്ധ്യമങ്ങളിലെ ഇദ്ദേഹത്തിന്റെ ശക്തമായ പ്രതികരണങ്ങള്‍ക്കെതിരെ നിരവധി തവണ സി.പി.എം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരം എസ്‌ബിഐ ബാങ്ക് ആക്രമണം;രണ്ട് എന്‍ജിഒ നേതാക്കള്‍ പിടിയില്‍

keralanews attack against sbi bank two ngo leaders arrested

തിരുവനന്തപുരം:പണിമുടക്കിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് എസ്ബിഐ ശാഖ ആക്രമിച്ച സംഭവത്തിൽ രണ്ട് എൻജിഒ നേതാക്കൾ അറസ്റ്റിൽ.ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിലാല്‍ തൈക്കാട് ഏരിയ കമ്മറ്റി അംഗം അശോകന്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഇനി 13 പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇതില്‍ ഒന്‍പതു പേരെ തിരിച്ചറിഞ്ഞുവെന്നാണ് വിവരം.എന്‍ജിഒ യൂണിയന്‍ പ്രസിഡന്റ് അനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി.അക്രമം നടത്താനെത്തിയ സംഘം മാനേജരെ ഭീഷണിപ്പെടുത്തുകയും മേശയും കംപ്യൂട്ടറും ഫോണും അടിച്ചുതകര്‍ക്കുകയും ചെയ്തു. പണിമുടക്ക് ദിനത്തില്‍ ബാങ്ക് തുറന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗം നടന്ന സമരപ്പന്തലിന് തൊട്ടടുത്തുള്ള ബാങ്കിലാണ് അക്രമികള്‍ അഴിഞ്ഞാടിയത്.സമ്മേളനസ്ഥലത്തിന് ചുറ്റും പൊലീസ് ഉണ്ടായിരുന്നെങ്കിലും ബാങ്കില്‍ നിന്ന് പരാതി ലഭിച്ചതിന് ശേഷമാണ് പൊലീസ് വിവരമറിഞ്ഞത്. കന്റോണ്മെന്റ് ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി തെളിവെടുപ്പ് നടത്തി.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ചു

keralanews mother and child died after being hit by train when return from temple

തിരുവനന്തപുരം:ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ചു.കരിക്കകം അറപ്പുരവിളാകം പുതുവല്‍പുത്തന്‍ വീട്ടില്‍ അരുണ്‍ഗോപിനാഥിന്റെ ഭാര്യ സ്വപ്നകുമാരി (30), ഏകമകള്‍ ആത്മിക എസ്.നായര്‍(5) എന്നിവരാണ് മരിച്ചത്.കരിക്കകം അറപ്പുരവിളാകം ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് ഏഴോടെയാണ് അപകടമുണ്ടായത്.ഈ ഭാഗത്ത് റെയില്‍വേ ട്രാക്ക് മുറിച്ച്‌ കടക്കുന്ന ഭാഗത്താണ് സ്വപ്‌നകുമാരിയുടെ കുടുംബവീട്. വീട്ടിലെത്തിയ ശേഷം വൈകിട്ട് ഇവര്‍ സമീപത്തെ അറപ്പുരവിളാകം ക്ഷേത്രത്തില്‍ പോയിരുന്നു. തുടര്‍ന്ന് വീട്ടിലേക്കു മടങ്ങാന്‍ പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. പാളത്തിന്റെ വശങ്ങളിലേക്ക് തെറിച്ചുവീണ ഇരുവരുടേയും ശരീരം ഏറെനേരം കഴിഞ്ഞാണ് കണ്ടത്.അപകടം നടന്ന ഭാഗത്തിന് സമീപം പാളം വളഞ്ഞുപോകുന്നതിനാല്‍ ദൂരെനിന്നു തീവണ്ടി വരുന്നത് കാണാന്‍ കഴിയില്ലെന്ന് പൊലീസ് പറയുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

മലപ്പുറത്ത് മൂന്ന് ലീഗ്-കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

Bloody kitchen knife and blood spots on the white background

മലപ്പുറം: മലപ്പുറം തിരൂരിന് സമീപം പറവണ്ണയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ജംഷീര്‍, ആഷിഖ്, സല്‍മാന്‍ എന്നിവര്‍ക്കാണ് ഇന്നലെ രാത്രി പത്തരയോടെ വെട്ടേറ്റത്. കാറില്‍ എത്തിയ സംഘം ഇവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല. വെട്ടറ്റവര്‍ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. എന്നാല്‍, ആക്രമണത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കേരള പൊലീസ് ഫേസ്‌ബുക്ക് പേജിന് ചരിത്ര നേട്ടം;ന്യൂയോര്‍ക്ക് പൊലീസിനേയും പിന്നിലാക്കി വണ്‍ മില്യണ്‍ ലൈക്ക് സ്വന്തമാക്കി

keralanews historic achievement for kerala police facebook page won one million like by defeating newyork police

തിരുവനന്തപുരം; സോഷ്യല്‍ മീഡിയ രംഗത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്‍തുടരുന്ന കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് 1 മില്ല്യന്‍ ലൈക്ക് നേടി ചരിത്രം കുറിച്ചു.ലോകത്തിലെ ഏറ്റവും വലിയ പൊലീസ് സന്നാഹമായ ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെ മറികടന്നാണ് കേരള പോലീസ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ജനുവരി 10 ന് വൈകുന്നേരം പൊലീസ് ആസ്ഥാനത്ത് വെച്ച്‌ നടക്കുന്ന ചടങ്ങില്‍ ഫേസ്‌ബുക്ക് ഇന്ത്യ മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ചടങ്ങില്‍ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച പൊലീസിന്റെ ഫേസ്‌ബുക്കിന്റെ പിന്നിലുള്ള ഉദ്യാഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും.സോഷ്യല്‍ മീഡിയ വഴി പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് – സൈബര്‍ സംബന്ധമായ ബോഘവത്കണവും, നിയമകാര്യങ്ങള്‍ എന്നിവ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് കേരള പൊലീസ് ഫേസ്‌ബുക്ക് പേജ് ആരംഭിച്ചത്.പേജില്‍ ട്രോളുകളുടേയും, വീഡിയോകളുടേയും രൂപത്തില്‍ അവതരിപ്പിച്ച ആശയം വന്‍ ഹിറ്റായതോടെയാണ് ലോകോത്തര പൊലീസ് പേജുകളെ പിന്നിലാക്കി കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് പേജ് നേട്ടം കൊയ്തിരിക്കുന്നത്.

സിബിഐ ഡയറക്ടറായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു

keralanews alok varma again appointed as cbi director

ന്യൂഡൽഹി:സി ബി ഐ ഡയറക്ടറായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു. ഡയറക്ടര്‍ ചുമതലയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.ജൂലൈ മാസം മുതല്‍ സിബിഐ തലപ്പത്തു പ്രശ്നമുണ്ടായിട്ടും ഒക്ടോബര്‍ 23 നു അര്‍ദ്ധരാത്രി നാടകീയ നീക്കങ്ങളിലൂടെയാണ്അലോക് വർമയെ പുറത്താക്കിയത്.പൂര്‍ണ അധികാരമുള്ളപ്പോള്‍ പുറത്താക്കപ്പെട്ട അലോക് വര്‍മ ഭാഗികമായ അധികാരങ്ങളോടെയാണ് തിരിച്ചു വന്നിരിക്കുന്നത്.രാവിലെ 10 45 ഓടെ ആസ്ഥാനത്തെത്തിയ അലോക് വര്‍മ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തു.നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെങ്കിലും പുതിയ കേസുകള്‍ രെജിസ്റ്റര്‍ ചെയ്യുന്നതിനും, പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ഉത്തരവിടുന്നതിനും അലോക് വര്‍മക്ക് തടസങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.അതേസമയം അലോക് വര്‍ക്കെതിരായ പരാതികള്‍ ഒരാഴ്ച്ചക്കകം പരിഗണിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ ഹൈപവര്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈപവര്‍ കമ്മിറ്റി അംഗമായ ചീഫ് ജസ്റ്റിസ് യോഗത്തില്‍ പങ്കെടുക്കില്ല. പകരം ജസ്റ്റിസ് എ.കെ സിക്രിയെ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.സി.ബി.ഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെയുള്ള ഹരജി പരിഗണിച്ചതും വിധിയെഴുതിയതും ചീഫ് ജസ്റ്റിസായിരിരുന്നു. ഇതിനാലാണ് ഹൈപവര്‍ കമ്മിറ്റിയില്‍ യോഗത്തില്‍ നിന്ന് ചീഫ് ജസ്റ്റിസ് വിട്ടുനില്‍ക്കുന്നതെന്നാണ് വിവരം.പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുനെ ഖാര്‍ഗേയുമാണ് ഹൈ പവര്‍ കമ്മിറ്റിയിലുള്ള മറ്റു അംഗങ്ങള്‍.