ശ്രീനഗര്‍:കശ്മീരില്‍ തീവ്രവാദിയുടെ വെടിയേറ്റ് വനിത പോലീസ് ഉദ്യോഗസ്ഥ മരിച്ചു. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ഖുഷ്ബൂ ജാന്‍ ആണ് മരിച്ചത്. വീടിനു പുറത്തു വെച്ചാണ് ഇവര്‍ക്ക് തീവ്രവാദിയുടെ വെടിയേല്‍ക്കുന്നത്. ഗുരുതരമായ പരിക്കുകളോടെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഷോപിയാന്‍ ജില്ലയിലെ വെഹില്‍ ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.40നാണ് സംഭവം. തീവ്രവാദിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് വന്‍ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. സിആര്‍പിഎഫും സൈന്യവും ചേര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി.ആര്‍മിയും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സിആര്‍പിഎഫും സംയുക്തമായി പ്രദേശം വളഞ്ഞിരിക്കുകയാണ്.പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ ജവന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീരില്‍ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സേനയും പൊലീസും നടപടികള്‍ ശക്തമാക്കിയിരുന്നു. ഇത്തരമൊരു ഓപ്പറേഷന്റെ ഭാഗമായി നിരവധി തീവ്രവാദികളെ കഴിഞ്ഞദിവസം സേന ഇല്ലാതാക്കിയിരുന്നു. ഇതിന് തിരിച്ചടിയെന്ന നിലയിലാണ് ഇപ്പോള്‍ സേനാംഗങ്ങള്‍ക്ക് നേരെ തീവ്രവാദികള്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തുന്നത്.
ഇരിട്ടിയിൽ വൻ കഞ്ചാവ് വേട്ട;ടൂറിസ്റ്റ് ബസ്സിൽ നിന്നും 4200 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ഇരിട്ടി:കേരള-കർണാടക ദേശീയ പാതയിൽ കച്ചേരിക്കടവിൽ ശനിയാഴ്ച പുലർച്ചെ ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യാത്തിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ടൂറിസ്റ്റ് ബസ്സിൽ കടത്തുകയായിരുന്ന 4200 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി.സംശയം തോന്നാതിരിക്കാൻ വിവിധ തരത്തിലുള്ള സുഗന്ധമുള്ള അത്തറുകൾ പൂശി ലോക്ക് ചെയ്ത്, വ്യാജ മേൽവിലാസം രേഖപ്പെടുത്തിയ ബാഗുകളിലാണ് ഇവ കടത്താൻ ശ്രമിച്ചത്.കൂട്ടുപുഴ പേരട്ട ഭാഗങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന കഞ്ചാവ് കടത്ത് സംഘത്തിലെ റനീസ്, റസാക്ക് എന്നിവരെ കഴിഞ്ഞ ദിവസം കഞ്ചാവ് സഹിതം പിടികൂടിയിരുന്നു.സ്കൂൾ , കോളേജ് വിദ്യാർഥികൾക്ക് ലഹരി ഉത്പന്നങ്ങൾ എത്തിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് ലഹരിക്കടത്ത് തടയുന്നതിനായി പരിശോധന ശക്തമാക്കിയിരുന്നു.ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.മേഖലയിൽ പരിശോധന ശക്തമായി തുടരുമെന്ന് എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യാത്ത് അറിയിച്ചു. പ്രിവന്റിവ് ഓഫീസർ പി സി വാസുദേവൻ , സിവിൽ എക്സൈസ് ഓഫീസർമാരായ കെ എൻ ദീപക്, ബാബു ഫ്രാൻസിസ്, കെ കെ ബിജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷിംന സി എച്,ഡ്രൈവർ ഉത്തമൻ മൂലയിൽ എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
പി.ജയരാജന് വധഭീഷണി

കൊയിലാണ്ടി:വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജന് വധഭീഷണി.കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് ഫോണ്‍ സന്ദേശമെത്തിയത്.സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്‍മാറണമെന്നും അല്ലാത്തപക്ഷം കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. ഇന്‍റര്‍നെറ്റ് കോള്‍വഴിയാണ് ഭീഷണി വന്നത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.എന്‍.ഷംസീര്‍ എംഎല്‍എ വടകര എസ്പിക്ക് പരാതി നല്‍കി. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് വെള്ളിയാഴ്ച രാത്രിയോടെ കേസെടുത്ത് അന്വേഷണം തുടങ്ങി.
ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ ഡൽഹിയിലെ ആഡംബര ഹോട്ടലുകളിൽ താമസിച്ചിരുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി:ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ ആദ്യമായി ഇന്ത്യയിൽ എത്തിയപ്പോൾ ഡൽഹിയിലെ ആഡംബര ഹോട്ടലുകളിൽ താമസിച്ചിരുന്നതായി റിപ്പോർട്ട്.വ്യാജ പോർച്ചുഗീസ് പാസ്‌പോർട്ടുമായി ഇന്ത്യയിലെത്തിയ ഇയാൾ വാലി ആദം ഈസ എന്ന പേരിലാണ് ഇവിടെ മുറികളെടുത്തത്. 1994 ലായിരുന്നു ഇത്.ന്യൂഡൽഹിയിലെ അശോക് ജൻപഥ്,ഷീഷ് മഹൽ ഹോട്ടൽ എന്നിവിടങ്ങളിലാണ് ഇയാൾ താമസിച്ചിരുന്നത്.ബംഗ്ലാദേശ് സന്ദർശനത്തിന് ശേഷം ജനുവരി 29 നാണ് ഇയാൾ ഡൽഹിയിലെത്തിയത്.ഡൽഹിയിലെത്തിയ ദിവസം കശ്മീർ സ്വദേശിയായ അഷ്‌റഫ് ദർ എന്നയാളെ ഫോണിൽ വിളിച്ചു.ഇയാൾ പിന്നീട് ഹർക്കത്തുൽ അൻസാരെന്ന ഭീകരസംഘടനയിലെ അംഗമായ അബു മഹ്മൂദിനൊപ്പം മസൂദിനെകാണാൻ അശോക് ഹോട്ടലിലെത്തി.ഇവർക്കൊപ്പം സഹാരൻപൂരിൽ പോയി.പിന്നീട് ജനുവരി 31 ന് ഇയാൾ ഡൽഹിയിൽ തിരിച്ചെത്തി.അന്നുമുതൽ കൊണാട് പ്ലേസിലുള്ള ജൻപഥ് ഹോട്ടലിലാണ് കഴിഞ്ഞത്.പിന്നീട് മൗലാനാ അബുഹസൻ നദ്‌വി എന്നയാളെ കാണാൻ ബസിൽ ലഖ്‌നൗവിലേക്ക് പോയെങ്കിലും അയാളെ കാണാനാകാതെ ഡൽഹിയിലേക്ക് തിരികെ പോന്നു. പിന്നീട് കരോൾബാഗിലെ ഷീഷ്‌മഹൽ ഹോട്ടലിലാണ് ഇയാൾ താമസിച്ചത്.ഫെബ്രുവരി ഒൻപതിന് വൈകുന്നേരം ശ്രീനഗറിലെത്തിയ ഇയാൾ ഹർക്കത്തുൽ ജിഹാദ് അൽ ഇസ്ലാമിയെന്ന ഭീകരം സംഘടനയിലെ അംഗങ്ങളായ സജ്ജാദ് അഫഗാനി,അംജദ് ബിലാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.ഫെബ്രുവരി പത്താംതീയതി മതിഗുണ്ടിൽ പാക്കിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകരർ ഒത്തുചേർന്ന യോഗത്തിലെത്തി. ഇവിടെ നിന്നും അനന്തനാഗിലേക്കുള്ള യാത്രാമധ്യേ വഴിയിൽ വെച്ച് കാർ കേടായതിനെ തുടർന്ന് പിന്നീടുള്ള യാത്ര ഓട്ടോയിലാക്കി.രണ്ടുമൂന്നു കിലോമീറ്ററുകൾ പിന്നിട്ടപ്പോഴേക്കും സൈനികർ ഓട്ടോ തടയുകയും മസൂദ് അസറിനെ തിരിച്ചറിഞ്ഞതോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചരക്കിറക്കുന്നതിനിടെ നിരങ്ങിനീങ്ങിയ ലോറി നിർത്താൻ ശ്രമിക്കുന്നതിനിടെ ലോറിക്കും മതിലിനുമിടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

കണ്ണൂർ:ചരക്കിറക്കുന്നതിനിടെ നിരങ്ങിനീങ്ങിയ ലോറി നിർത്താൻ ശ്രമിക്കുന്നതിനിടെ ലോറിക്കും മതിലിനുമിടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം.ഉളിക്കൽ പരിക്കളം തേർമല സ്വദേശി പന്തലാങ്കൽ സിജോയ്(35) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ തെക്കിബസാറിലെ റബ്കോ കെട്ടിടത്തിന് സമീപമാണ് അപകടം നടന്നത്.കോഴിക്കോട് നിന്നും കണ്ണൂരിലെ ഐടിസി പാർസൽ കമ്പനിയിലേക്ക് സാധങ്ങളുമായി എത്തിയതായിരുന്നു ലോറി.ജീവനക്കാർ പാർസൽ ഇറക്കുന്നതിനിടെ ലോറി നിരങ്ങിനീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട സിജോയ് ലോറിയിയുടെ വാതിൽ തുറന്ന് ലോറിക്കുള്ളിൽ കയറി ബ്രേക്ക് അമർത്താൻ ശ്രമിക്കുന്നതിനിടെ ലോറി സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിയ സിജോയിയെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പന്തലാങ്കൽ ചാക്കോയുടെയും വത്സയുടെയും മകനാണ് സിജോയ്.സഹോദരിമാർ സിന്ധു,പരേതയായ ഷിൻസി.
ശബരിമലയിൽ വീണ്ടും പുലിയിറങ്ങി;തീർത്ഥാടകരെ പമ്പയിൽ തടഞ്ഞു

ശബരിമല:ശബരിമലയിൽ വീണ്ടും പുലിയിറങ്ങി. നീലിമല ടോപ്പിലാണ് പുലിയിറങ്ങിയത്. തീർത്ഥാടകരെ പമ്പയിൽ തടഞ്ഞു.ഇതോടെ സുരക്ഷക്കായി തീര്‍ത്ഥാടകരെ പമ്പയിലും മരക്കൂട്ടത്തും തടഞ്ഞു.പമ്പ കെഎസ്‌ആര്‍ടിസി സ്‌റ്റാന്റിന് സമീപവും പുലിയെ കണ്ടതായി പറയുന്നു. ശനിയാഴ്‌ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പുലിയെ കണ്ടത്.പുലി പിന്നീട് കാട്ടിലേക്ക് കയറിപോയതായും പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ്;സുരേഷ് കീഴാറ്റൂർ കണ്ണൂരിൽ മത്സരിക്കും

കണ്ണൂര്‍:വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാകും മത്സരിക്കുക. പാരിസ്ഥിതിക കേരളത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് പ്രചാരണത്തിനിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. വയല്‍ക്കിളികളുടെ പോരാട്ടത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് സുരേഷ് വ്യക്തമാക്കി. ജയവും പരാജയവും പ്രശ്‌നമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരിസ്ഥിതികാര്യങ്ങളും ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.സിപിഎം പ്രവര്‍ത്തകനായിരുന്ന സുരേഷ്‌കീഴാറ്റൂർ ദേശീയപാതയ്ക്കായി വയല്‍ നികത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സമരത്തിനിറങ്ങിയാണ് പാര്‍ട്ടിയുമായി ഇടഞ്ഞത്. അതേസമയം ഏതെങ്കിലും പാർട്ടിയുടെ പിന്തുണയോടെയാണോ വയൽക്കിളികൾ മത്സരത്തിനിറങ്ങുന്നതെന്ന് വ്യക്തമല്ല.സിറ്റിങ് എംപി പികെ ശ്രീമതിയെ തന്നെ വീണ്ടും രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം.
പെരിയ ഇരട്ടക്കൊലപാതകം;ഒരാൾ കൂടി പിടിയിൽ

കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി.കല്ല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്തിനെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.പ്രതികളെ സഹായിച്ച ആളാണ് ഇയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. രഞ്ജിത്തിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നിലവില്‍ പ്രതികളായ ഏഴുപേരെയും അറസ്റ്റ് ചെയ്തത് ലോക്കല്‍. പൊലീസാണ്. ഇതിന് ശേഷം അന്വേഷണം ഏജന്‍സിയും സംഘവും മാറി.
കടലിൽ നിന്നും ചെറിയ മത്തിയോ അയലയോ പിടിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ഫിഷറീസ് വകുപ്പ്

തിരുവനന്തപുരം:കടലിൽ നിന്നും 10 സെന്റീമീറ്ററില്‍ ചെറിയ മത്തിയോ 14 സെന്റീമീറ്ററെങ്കിലും നീളമില്ലാത്ത അയലയോ പിടിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ഫിഷറീസ് വകുപ്പ്.നിർദേശം ലംഘിച്ചാൽ ഫിഷറീസ് എന്‍ഫോഴ്‌സ്‌മെന്റുകാര്‍ നിങ്ങളെ പിടികൂടും.കൂടാതെ മീന്‍പിടിത്തത്തിന് നിശ്ചിത കണ്ണിയകലമുള്ള വലകളേ ഉപയോഗിക്കാവൂ എന്ന കേരളത്തിന്റെ തീരുമാനം എല്ലാ തീരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര ഫിഷറീസ് സെക്രട്ടറി നിര്‍ദേശിച്ചു.ഓരോ ഇനം മീനിനുമനുസരിച്ച് വലയ്ക്ക് നിശ്ചിത കണ്ണിയകലം നിശ്ചയിച്ച് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ.) റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.
സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ ഇന്ന് ചൂട് കൂടും;സൂര്യാഘാതത്തിന് സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ ഇന്ന് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഇവിടങ്ങളില്‍ കൂടിയ താപനിലയില്‍ രണ്ടു മുതല്‍ മൂന്നു വരെ ഡിഗ്രി സെല്‍ഷസിന്‍റെ വര്‍ധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.സൂര്യാഘാതം ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
* രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞുമൂന്നു വരെ എങ്കിലും നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍നിന്ന് ഒഴിവാകണം.
* പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
* രോഗങ്ങള്‍ ഉള്ളവര്‍ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് നിർബന്ധമായും ഒഴിവാക്കുക.
* അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
* വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
* തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.
* തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കുക.