
മുംബൈ : അന്താരാഷ്ട്ര വനിതാ ദിനത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഒൻപതു വിമാനങ്ങൾ പറത്തുന്നത് വനിതാ പൈലറ്റുമാരാണ്. കൊച്ചി, തിരുവനന്തപുരം , കോഴിക്കോട്, ചെന്നൈ , മുംബൈ ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ദുബായ് , ഷാർജ, ദമാം എന്നിവിടങ്ങളിലേക്കാണ് വനിതാ പൈലറ്റുമാർ വിമാനങ്ങൾ പറത്തുക. 14 വനിതാ പൈലറ്റുമാരും 34 വനിതാ ക്യാബിൻ ക്രൂമാരും ചേർന്നാണ് വിമാനങ്ങൾ പറത്തുന്നത്.
കോഴിക്കോട് : തമിഴ്നാടിനു പിന്നാലെ കേരളത്തിലും പെപ്സി കൊക്കക്കോള നിരോധനം. ശീതളപാനീയ കമ്പനിക്കാർ നടത്തുന്ന ജലചൂഷണത്തെ തുടർന്നാണ് നടപടി. കൂടാതെ മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിലും കമ്പനികൾ തീരെ ശ്രദ്ധിക്കുന്നില്ലെന്നും പരാതി ഉണ്ട്. കോളയ്ക്കു പകരം നാടൻ പാനീയങ്ങളും കരിക്കും വില്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. നിരോധനത്തെ കുറിച്ചുള്ള അന്തിമ തീരുമാനം അടുത്ത ആഴ്ച ചേരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യോഗത്തിൽ ഉണ്ടാവും.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർധിച്ചു വരുന്ന ഈ ഭീകരമായ ഒരു അവസ്ഥയിൽ വീണ്ടും ഒരു വനിതാ ദിനം കുടി. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളുടെ കണക്കെടുക്കാനാണോ ഇങ്ങനെയൊരു ദിനം എന്ന് ചിന്തിച്ചുപോകുന്നു. എന്നിരുന്നാലും എല്ലാ വനിതകൾക്കും വനിതാദിന ആശംസകൾ നേരുന്നു.
കണ്ണൂർ: ആറളം ഫാമിൽ ആദിവാസി സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ആറളത്തെ പുനരധിവാസ മേഖലയിലെപത്താം ബ്ലോക്ക് കോട്ടപ്പാറയിലെ നാരായണന്റെ ഭാര്യ അമ്മിണി(52) ആണ് കൊല്ലപ്പെട്ടത്. പരിയാരം മെഡിക്കൽ കോളേജിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു.
ദില്ലി : ഇന്റർനാഷണൽ ആന്റി ഗ്രാഫ്ട് ഗ്രൂപ്പ് ആയ ട്രാൻസ്പെരൻസി ഇന്റർനാഷണൽ നടത്തിയ സർവേയിൽ ഏഷ്യ പസഫിക് മേഖലയിൽ കൈക്കൂലി വാങ്ങുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം. മൂന്നിൽ രണ്ടു ഇന്ത്യ കാരും കൈക്കൂലി വാങ്ങുന്നു എന്നാണ് സർവേയുടെ കണ്ടെത്തൽ. രണ്ടാം സ്ഥാനം വിയറ്റ്നാമിനാണ്. പാകിസ്ഥാനും ചൈനയും ഈ കാര്യത്തിൽ പിന്നോട്ടാണ്. ഏറ്റവും കുറവ് ജപ്പാനിലാണ്. കൈക്കൂലി വാങ്ങുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്നത് പോലീസുകാരാണ്.
കൊച്ചി : ബജറ്റ് ചോർന്നതിനു പിന്നിൽ ധന മന്ത്രി തോമസ് ഐസക്കിന്റെ പിടിപ്പില്ലായ്മയാണെന്നു ആരോപിച്ച് അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ ഹൈ കോടതിയിൽ. ഹരജി ഇന്ന് കോടതി പരിഗണിക്കും. ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നേ തന്നെ ചില പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും അത് അച്ചടിച്ച് വന്നു എന്നാണ് ആരോപണം.
പാട്ന: കേന്ദ്രമന്ത്രി ഗിരിരാജിന്റെ മറ്റൊരു സംഭാവന കുടി പൊതു ജനങ്ങളിലേക്ക്. മാസങ്ങൾക്കു മുൻപ് സ്വന്തം മണ്ഡലത്തിൽ സോളാർ ചർക്കകൾ കൊണ്ട് വന്നതിനു പിന്നാലെ പുതിയൊരു സ്പെഷ്യൽ എ സി ജാക്കറ്റ് കുടി രംഗത് എത്തിച്ചിരിക്കുകയാണ് അദ്ദേഹം. പരുത്തിയും സാങ്കേതിക വിദ്യയും കൂട്ടി ഇണക്കിയതാണ് ഈ സ്പെഷ്യൽ ജാക്കറ്റ്. സ്വയം കൂളായി ഇരിക്കാൻ സഹായിക്കുന്ന ഈ ജാക്കറ്റിൽ രണ്ടു ബട്ടണുകളുണ്ട് ചുമന്ന നിറത്തിലുള്ള ബട്ടൺ അമർത്തിയാൽ ചുടു ലഭിക്കും. പച്ച ബട്ടൺ ചുടു കുറയ്ക്കാനും സഹായിക്കും. ജാക്കറ്റിൽ ഘടിപ്പിച്ചിരിക്കുന്ന എയർ ഫാനുകളാണ് ഇതിന്റെ പിന്നിൽ.
താപനില വളരെ കുറയുന്ന സിയാച്ചിൻ പോലെയുള്ള സ്ഥലങ്ങളിൽ ജോലി എടുക്കുന്ന ജവാന്മാർക്ക് ഇതിന്റെ ഉപയോഗം ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. ഹാഫ് ജാക്കറ്റിനു 18 ,൦൦൦ രൂപയും ഫുൾ ജാക്കറ്റിനു 25 ,൦൦൦ രൂപയുമാണ് വില. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാർത്ഥികളാണ് ഇതിന്റെ ഡിസൈൻ തയ്യാറാക്കിയത്.
ലഖ്‌നൗ: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന താക്കുർഗേജ്ജ് മേഖലയിൽ 10 മണിക്കൂർ നീണ്ടുനിന്ന വെടിവെയ്പ്പ് അവസാനിച്ചു. ഒഴിഞ്ഞ വീട്ടിനുള്ളിൽ കയറിയ തീവ്രവാദി പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാൾ കൊല്ലപ്പെട്ടു. ഇയാൾക്കു ഐ എസുമായി ബന്ധമുണ്ടെന്നാണ് സൂചന. വധിക്കപ്പെട്ട ആളുടെ പേര് സെയ്‌ഫുല്ല എന്നാണെന്നു പോലീസ് അറിയിച്ചു. ഭോപ്പാൽ ട്രെയിൻ ദുരന്തത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന. ഇയാളിൽ നിന്ന് തോക്ക്, കത്തി എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട് 3 30 നു ആരംഭിച്ച ഏറ്റുമുട്ടൽ ബുധനാഴ്ച പുലർച്ചെ മുന്ന് മണിക്കാണ് അവസാനിച്ചത്.
കണ്ണൂർ : ടെൻസിങ് നോർഗേ ദേശീയ സാഹസിക അവാർഡിന് കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷേണിച്ചു. സംസ്ഥാന സർക്കാരിന്റെ യുവജന കാര്യാ വകുപ്പുകളിൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ട അപേക്ഷകളാണ് പരിഗണിക്കുക. അപേക്ഷകൻ നടത്തിയ സാഹസിക പ്രവർത്തനങ്ങളെ കുറിച്ചു ഇംഗ്ലീഷിൽ തയ്യാറാക്കിയ ലഘു വിവരണവും യോഗ്യത തെളിയിക്കുന്ന രേഖകളും കേന്ദ്ര യുവജന കാര്യാലയം നിർദ്ദേശിക്കുന്ന പ്രസ്തുത മാതൃകായോടൊപ്പം മാർച്ച് പതിനഞ്ചിനകം സമർപ്പിക്കണം. അഞ്ചു ലക്ഷം രൂപയും വെങ്കല സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. അപേക്ഷ മാതൃകയും മറ്റുവിവരങ്ങളും കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ദേശീയ സാഹസിക അക്കാദമി ഓഫീസിൽ ലഭിക്കും.ഫോൺ :9895314639