
ഗുരുവായൂരിൽ അമ്മമാർക്ക് താമസിക്കാൻ വീടൊരുങ്ങി



തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.ചെമ്പനോടായിലെ കർഷകന്റെ ആത്മഹത്യയെ തുടർന്നാണ് നടപടി.വിജിലൻസ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

ന്യൂഡൽഹി:എട്ടു വയസ്സിൽ താഴെയുള്ളവരുടെയും 60 വയസ്സിനു മുകളിലുള്ളവരുടെയും പാസ്പോർട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.പുതുതായി നൽകുന്ന പാസ്സ്പോർട്ടുകളിൽ ഹിന്ദി,ഇംഗ്ലീഷ്എന്നീ രണ്ടു ഭാഷകൾ ഉപയോഗിക്കുമെന്നും അവർ പറഞ്ഞു.പാസ്സ്പോർട്ടിൽ നിലവിൽ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷ് മാത്രമാണ്.1967 ഇൽ നിലവിൽ വന്ന പാസ്പോര്ട്ട് ആക്ടിന് 50 വയസ്സ് തികയുന്ന വേളയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

കാസറഗോഡ്: മേൽപ്പറമ്പിൽ ഇന്ന് രാവിലെ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.കഴിഞ്ഞ ഒരാഴചകുളളിൽ സംസ്ഥാന പാതയിൽ നിരവധി അപകടങ്ങൾ ഉണ്ടായി. റോഡ് നിർമ്മാണം പൂർത്തികരിക്കാത്തതും റോഡിന് ഇരുവശങ്ങളിലും നല്ല രീതിയിലുള്ള ഓട നിർമ്മാണം നടത്താത്തതും ആണ് പലപ്പോഴും അപകടകാരണമാകുന്നത്.

Photography by siraj paravanadukkam
ഏതാനും ദിവസങ്ങളിൽ തുടർന്നു വരുന്ന അപകട പരമ്പരകളിൽ ഏറ്റവും അവസാനത്തേതാണ് ഇന്ന് രാവിലെ ഉണ്ടായ കാറപടകം. രണ്ടു ദിവസം മുൻപ് ഉദുമ ഓവർ ബ്രിഡ്ജിന് സമീപം ജീപ്പ് കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ച് നൽകുകയായിരുന്നു. പാലക്കുന്ന് ടെലിഫോൺ എക്സചേഞ്ചിന് മുന്നിൽ ലോറി അപകടത്തിൽ പെട്ടതും നാളുകൾക്ക് മുൻപ് മാത്രം. വേഗത നിയന്ത്രണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമായി.

പേരാമ്പ്ര:കർഷകൻ ആത്മഹത്യാ ചെയ്ത കോഴിക്കോട് ചെമ്പനോടെ വില്ലജ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്.വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് റെയ്‌ഡ്.ഓഫീസിലെ ഫയലുകൾ സീൽ ചെയ്തു.ക്രമക്കേട് കണ്ടെത്തിയാൽ ശക്തമായ നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം.

ന്യൂഡൽഹി:മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യത പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.രാജ്യത്താകെ പതിനൊന്നു ലക്ഷം പേരാണ് പരീക്ഷ എഴുതിയത്.സുപ്രീം കോടതി നിർദ്ദേശം പാലിച്ചാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് സി.ബി.എസ്.ഇ ഉദ്യോഗസ്ഥൻ അറിയിച്ചു.ഫലം പുറത്തു വിടുന്നത് മദ്രാസ് ഹൈക്കോടതി മെയ് 24 നു സ്റ്റേ ചെയ്തിരുന്നു.ജൂൺ 12 നു സുപ്രീം കോടതി സി.ബി.എസ്.ഇ ക്കു ഫലം പ്രസിദ്ധീകരിക്കാൻ അനുമതി നൽകുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണം തുടരുന്നു. ഇന്ന് നാല് പേര്‍ കുടി പനി ബാധിച്ച് മരിച്ചു. ഇതോടെ ഈ മാസം മാത്രം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 83 ആയി. .സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം പനി മരണങ്ങളും കൂടുകയാണ്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് നാല് പേര്‍ പനി ബാധിച്ച് മരിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ കുര്യച്ചിറ തെങ്ങുംതോട്ടത്തില്‍ ബിനിത, ചേലക്കര പങ്ങാരപ്പിള്ളി കല്ലിടന്പില്‍ സുജാത, ഒല്ലൂര്‍ ചക്കാലമറ്റം വത്സ എന്നിവരാണ് മരിച്ചത്.പാലക്കാട് ആലത്തൂരില്‍ സഫറലി-സജില ദന്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ മുഹമ്മദ് സല്‍മാനാണ് മരിച്ചത്.ഈ വര്‍ഷം ഡെങ്കിപനി ബാധിച്ച് മരിച്ചത് 70 പേര്‍. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഈ വര്‍ഷം മരിച്ചത് 60 പേര്‍. 13 ലക്ഷത്തോളം പേരാണ് ഈ വര്‍ഷം ഇതുവരെ പനി ബാധിച്ച് ചികിത്സ തേടിയത്.അതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും.ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനെ കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്യും. പ്രതിരോധനടപടികള്‍ വിപുലമാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തയ്യാറാക്കിയ കര്‍മപരിപാടികളുടെ നടത്തിപ്പിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

കൊച്ചി:സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ എക്‌സൈസ് അനുമതി വേണ്ടന്നു ഹൈക്കോടതി.വീടുകളിലും മറ്റും നടക്കുന്ന സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പിയാൽ ഉദ്യോഗസ്ഥർ ഇടപെടരുതെന്ന് ഹൈക്കോടതി നിർദ്ദേശം.അനുവദനീയമായ അളവിൽ മദ്യം സൂക്ഷിക്കാമെന്നും വില്പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.നിലവിൽ സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ എക്‌സൈസ് ലൈസൻസ് വേണം.ഇതിനെതിരായി സ്വകാര്യ വ്യക്തി നൽകിയ ഹർജിയിലാണ് ഹൈകോടതി ഇടപെടൽ.

കർണാടക:കർണാടകയിലെ ബെല്ലാരിയിൽ ബി.ജെ.പി പ്രാദേശിക നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊന്നു.എസ്സിമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബണ്ടി രാമേഷ് ആണ് കൊല്ലപ്പെട്ടത്.പ്രതികളെ പിടികൂടാനായിട്ടില്ല.മുൻവൈരാഗ്യമാവാം കൊലപാതക കാരണമെന്നു പോലീസ് സംശയിക്കുന്നു.
