
തിരുവനന്തപുരം:സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഉമ്മന്‍ചാണ്ടിക്കും മൂന്ന് പേഴ്സണല്‍ സ്റ്റാഫിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്താണ് അന്വേഷണം നടത്തുക.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച നിയമോപദേശം കണക്കിലെടുത്താണ് തീരുമാനം. മുഖ്യമന്ത്രിയും പിഎയും സരിത എസ് നായരെ സഹായിച്ചു. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഹായിച്ചതായുള്ള കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്താനും തീരുമാനമായി.സരിത നായർ കത്തിൽ പേര് പരാമർശിച്ചവർക്കെതിരെ ബലാല്സംഗത്തിനും ലൈംഗിക പീഡനത്തിനും കേസെടുക്കും.കേസിൽ കൃത്യമായ അന്വേഷണം നടത്താത്ത അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും.ഉമ്മൻചാണ്ടിയും ഓഫീസ് ജീവനക്കാരായ ടെനി ജോപ്പൻ,ജിക്കുമോൻ ജേക്കബ്,സലിം രാജ് എന്നിവരും ഡൽഹിയിലെ സഹായിയായ കുരുവിളയും നിക്ഷേപകരെ കബളിപ്പിക്കുന്നതിനു സരിതയെയും ടീം സോളാറിനേയും സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.19.07.2013 ഇൽ സരിത നൽകിയ കത്തിൽ പരാമർശമുള്ള ഉമ്മൻ ചാണ്ടി,ആര്യാടൻ മുഹമ്മദ്,എ.പി അനിൽകുമാർ,അടൂർ പ്രകാശ്,ഹൈബി ഈഡൻ,കേന്ദ്രമന്ത്രി പളനി മാണിക്യം,എൻ.സുബ്രമണ്യം,ഐ.ജി പത്മകുമാർ,ജോസ്.കെ.മാണി,കെ.സി വേണുഗോപാൽ എന്നിവർക്കെതിരെ ബലാല്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയും കേസെടുക്കാനും കമ്മീഷൻ ശുപാർശ നൽകിയിട്ടുണ്ട്.








