
മുംബൈ:മഹാരാഷ്ട്രയിൽ ബോട്ടപകടത്തിൽ നാല് കുട്ടികൾ മരിച്ചു.പൽഗാർ ജില്ലയിലെ ദഹാനു കടൽത്തീരത്താണ് അപകടമുണ്ടായത്.40 ഓളം വിദ്യാർഥികളുമായി പോയ ബോട്ടാണ് മുങ്ങിയത്.30 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കാണാതായവർക്കായി കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുകയാണ്.രക്ഷാപ്രവർത്തങ്ങൾക്കായി രണ്ടു കപ്പലുകളും മൂന്നു കോസ്റ്റ് ഗാർഡ് യൂണിറ്റുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.കൂടുതൽ കുട്ടികളെ കയറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തെ തുടർന്ന് മുംബൈ തീരത്തേക്കുള്ള കപ്പലുകൾ വഴിതിരിച്ചു വിട്ടിരിക്കുകയാണ്.