കൊല്ലം:സംസ്ഥാനത്തെ മൽസ്യബന്ധന ബോട്ടുകൾ ഇന്ന് മുതൽ കടലിൽ ഇറക്കില്ല.ഇന്ധനവില കുറച്ച് മൽസ്യബന്ധന മേഖലയെ സംരക്ഷിക്കുക,58 ഇനം മൽസ്യങ്ങളുടെ മിനിമം ലീഗൽ സെസ് നടപ്പിലാക്കുന്നതിൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ നിർദേശങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രിയുമായി കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റർസ് അസോസിയേഷൻ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം തുടരാൻ തീരുമാനിച്ചത്.ട്രോളിങ് നിരോധന സമയത്ത് ഉണ്ടാകുന്ന അന്തരീക്ഷമാകും സമര സമയത്ത് ഉണ്ടാകുക.