കാസർകോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എം. സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ കോടതി തള്ളി.ഹോസ്ദുർഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വഞ്ചനാ കുറ്റത്തിന് പ്രഥമദൃഷ്ടിയാൽ തെളിവുണ്ടെന്നെ പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. വഞ്ചനാകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളൊന്നും നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ പ്രധാന വാദം. എന്നാൽ തട്ടിപ്പ് നടന്നതിന് പ്രഥമദൃഷ്ടിയാൽ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.അന്വേഷണ സംഘം നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്കമറുദ്ദീൻ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്നതിനാൽ ഈ ഘട്ടത്തിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത 77 കേസുകളിൽ 11 കേസുകളിൽ കൂടി എം.സി കമറുദ്ദീന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കമറുദ്ദീനെ അറസ്റ്റ് ചെയ്യുന്ന കേസുകളുടെ എണ്ണം 14 ആയി.