
ഇരിട്ടി:ഇരിട്ടിയിലും കൂട്ടുപുഴയിലും എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ഞൂറോളം ലഹരി ഗുളികകളും കഞ്ചാവും പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു.എക്‌സൈസ് ഇൻസ്പെക്റ്റർ സി.രെജിത്തും സംഘവും കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് അഞ്ഞൂറോളം ലഹരി ഗുളികകളുമായി തലശ്ശേരി സ്വദേശി ജാബിർ(27) പിടിയിലാകുന്നത്.മൈസൂരുവിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കർണാടക ആർടിസി ബസ്സിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ഇയാൾ സ്ഥിരമായി ലഹരി ഗുളികകൾ കഴിക്കുന്ന ആളാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.ഇരിട്ടി എക്‌സൈസ് ഓഫീസർ സിനു കൊയിലത്തും സംഘവും ഇരിട്ടി ടൗണിൽ നടത്തിയ പരിശോധനയിലാണ് പഴയ ബസ്സ്റ്റാൻഡ് പരിസരത്തു വെച്ച് 125 ഗ്രാം കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയത്.മുട്ടന്നൂർ സ്വദേശി റോഷൻ,അഞ്ചരക്കണ്ടി സ്വദേശി ഫായിസ് എന്നിവരാണ് പിടിയിലായത്.ഇവർ സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നവും ഇടനിലക്കാർക്ക് വില്പന നടത്തുന്നവരുമാണെന്നു എക്‌സൈസ് അധികൃതർ പറഞ്ഞു.