
മലപ്പുറം:എടപ്പാൾ തീയേറ്റർ പീഡനക്കേസിൽ തീയേറ്റർ ഉടമയ്‌ക്കെതിരായ കേസ് പിൻവലിക്കാൻ തീരുമാനം.തിയറ്റര്‍ ഉടമ സതീശിനെതിരായ കേസ് പിന്‍വലിച്ചു മുഖ്യസാക്ഷിയാക്കുന്നതിനാണു നീക്കം. മലപ്പുറം എസ്‌പിക്ക് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ചു നിര്‍ദ്ദേശം നല്‍കി. കേസില്‍ പൊലീസിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.പൊലീസിനെ വിവരം അറിയിക്കാന്‍ വൈകി,ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത്.കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്ന് സംസ്ഥാന പൊലീസ് മേധാവി നിയമോപദേശം തേടിയിരുന്നു. സതീശന്‍ തെളിവ് മറച്ചുവെക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും തിയേറ്റര്‍ ഉടമ സതീശനെതിരെ എടുത്ത ഒരു കേസും നിലനില്‍ക്കില്ലെന്നുമാണ് ഡിജിപിക്കു ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികളിലേക്ക് സംസ്ഥാന പൊലീസ് കടക്കുന്നത്.