
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു.മെമ്മറി കാര്‍ഡ് ഉള്‍പ്പെടെയുള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിയ്ക്ക് അവകാശമുണ്ടെന്ന് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്. കേസിലെ പ്രധാന തെളിവായി പോലീസ് കോടതിയില്‍ ഹാജരാക്കിയത് ഈ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളാണ്. എന്നാല്‍ ഇതില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. തന്നെ കുടുക്കാന്‍ വേണ്ടി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ പോലീസ് ഹാജരാക്കിയ ദൃശ്യങ്ങള്‍ വേണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്തിരിയാണ് കേസില്‍ ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നത്. നേരത്തെ നടന്‍ ഇതേ ആവശ്യം വിചാരണ കോടതിയിലും ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടു കോടതിയും ദിലീപിന്റെ ആവശ്യം തള്ളിയിരുന്നു.